ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് തുടങ്ങിയവയെല്ലാം കത്തിനശിച്ചു.
തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്ക റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്‍റെ വീട്ടിലാണ് സംഭവം. സംഭവദിവസം ലീലാമ്മയും മരുമകളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മുറിക്കുള്ളില്‍ ഫോണ്‍ ചാര്‍ജിനിട്ടതായിരുന്നു.
വൈകീട്ട് മൂന്നരയോടെ തീപിടുത്തമുണ്ടാവുകയായിരുന്നു. ഇവര്‍ വീടിന് പുറത്ത് ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിപ്പോഴാണ് തീ ആളിപ്പടരുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീയണൾക്കുകയായിരുന്നു.
ചാര്‍ജിനിട്ട മൊബൈല്‍ ഉരുകിപ്പോവുകയും ചെയ്തു. ഭിത്തിയ്ക്ക് പൊട്ടലുണ്ടാവുകയും ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഇലക്ട്രോണിക് ഉപകരകണങ്ങള്‍ കത്തിനശിച്ചെങ്കിലും ആര്‍ക്കും അപായമുണ്ടാകാത്ത ആശ്വാസത്തിലാണ് എല്ലാവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here