സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടു നശിപ്പിച്ചു. തിരുവനന്തപുരം കുണ്ടമൺ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. വാഹനങ്ങൾ പൂർണമായും ആശ്രമം ഭാഗികമായും കത്തിനശിച്ചു.
ഇന്ന് പുലർച്ചെ എത്തിയ അക്രമി സംഘമാണ് രണ്ട് കാറുകൾ തീയിട്ടു നശിപ്പിച്ച് ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചത്. .
അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്ക് സംഘപരിവാർ ഭീഷണിയുണ്ടായിരുന്നു. ആക്രമണത്തിന് പിന്നില്‍ സംഘപരിവാറും രാഹുല്‍ ഈശ്വറുമാണെന്നും ഇതിന് മറുപടി പറയിപ്പിക്കുമെന്നും സന്ദീപാനന്ദഗിരി പ്രതികരിച്ചു.
പന്തളം രാജകുടുംബത്തിനും ബിജെപിക്കും രാഹുല്‍ ഈശ്വറിനും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. താഴമൺ തന്ത്രികുടുംബത്തിനും ഗൂഢാലോചനയിൽ പങ്കുണ്ട്. നാളെ എന്നെയും ഇതുപോലെ കത്തിച്ചേക്കാം. എങ്കിലും ഭയപ്പെടാതെ തന്റെ നിലപാടുമായി മുന്നോട്ടു പോകുമെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂചിച്ചതിന്‍റെ ഭാഗമായി നിരവധി ഭീഷണികളാണ് നിരന്തരം സ്വാമിക്ക് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here