മത നിരപേക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ബിജെപി-ആർഎസ്എസ് ശ്രമമാണ് സന്ദീപാനന്ദഗിരിക്ക് നേരെയുണ്ടായ ആക്രമണമെന്ന് എസ് രാമചന്ദ്രൻ പിള്ള

സ്വാമി സന്ദീപാനന്ദയുടെ ആശ്രമം ആക്രമിച്ച സംഭവത്തെ സി പി ഐ എം പോളിറ്റ് ബ്യൂറോ അപലപിച്ചു.

മത നിരപേക്ഷ ശബ്ദത്തെ അടിച്ചമർത്താനുള്ള ബിജെപി, ആർ എസ് എസ് ശ്രമമാണ് ആക്രമണമെന്ന് പോളിറ്റ് ബ്യൂറോ യംഗം എസ്.രാമചന്ദ്രൻ പിള്ള കുറ്റപ്പെടുത്തി .

ഇന്ന് പുലർച്ചെ എത്തിയ ആർഎസ്‌എസ്‌ അക്രമി സംഘമാണ് രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു നശിപ്പിച്ചത്. തീ പടര്‍ന്ന് ആശ്രമത്തിലെ കോണ്‍ക്രീറ്റും ഇളകി. ആശ്രമത്തിന് മുന്നിൽ റീത്ത് വച്ചാണ് അക്രമികള്‍ മടങ്ങിയത്.

നേരത്തെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചതിന് സന്ദീപാനന്ദഗിരിക്ക്‌ സംഘപരിവാർ ഭീഷണിയുണ്ടായിരുന്നു.

ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച സന്ദീപാനന്ദഗിരി ഈ വിഷയത്തിലെ ചാനൽ ചർച്ചകളിലും സംവാദങ്ങളിലും സംഘപരിവാർ വാദങ്ങളിലെ പൊള്ളത്തരം ഹിന്ദുധർമ്മശാസ്‌ത്രത്തിന്റെ അടിസ്ഥാനത്തിൽ തുറന്നുകാട്ടിയിരുന്നു. ഇതേ തുടർന്ന്‌ അദ്ദേഹത്തിന്‌ മുൻപും ആക്രമണ ശ്രമമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here