ജാര്‍ഖണ്ഡിലെ ഗുംലയില്‍ രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. യുവാക്കളെ കൊലപ്പെടുത്തി കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ അക്രമികൾ തട്ടിക്കൊണ്ടുപൊയെന്നാണ് പൊലീസ് നിഗമനം.
ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്ലാണ് നാടിനെ നടുക്കിയ സംഭവം. ഇരുപതുകാരനായ പുനൈ ഒറോണ്‍,ഇരുപത്തിരണ്ടുകാരനായ മംഗള്‍ ദേവ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
തല ചതഞ്ഞരഞ്ഞ നിലയിലായിരുന്നു യുവാക്കളുടെ മൃതദേഹങ്ങള്‍. ഇവരുടെ ബൈക്കും പെണ്‍കുട്ടികളുടേത് എന്ന് കരുതുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പൊലീസ് കണ്ടെത്തി.
യുവാക്കളുടെ കാമുകിമാരാണ് കാണാതായ പെണ്‍കുട്ടികളെന്നാണ് വിവരം. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. യുവാക്കൾക്കൊപ്പം പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ച ആദിവാസി ഉത്സവത്തില്‍ പങ്കെടുക്കാനാണ് യുവാക്കള്‍ വീട്ടില്‍ നിന്നിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. യുവാക്കളെ കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടികളെ അക്രമികള്‍ തട്ടിക്കൊണ്ടു പോയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കാണാതായ പെണ്‍കുട്ടികൾക്കായും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here