കൊടുങ്ങല്ലൂരിൽ വന്നാൽ മാധ്യമ പ്രവർത്തകരെ കൈകാര്യം ചെയ്യുമെന്നും വാഹനങ്ങൾ തകർക്കുമെന്നും ആര്‍എസ്എസ്ന്‍റെ പരസ്യ വെല്ലുവിളി

ശബരിമല സ്ത്രീ പ്രവേശനത്തില്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നടന്ന അക്രമങ്ങളെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പേരില്‍ മാധ്യമങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള അതിക്രമങ്ങളാണ് സംഘപരിവാരം അ‍ഴിച്ചുവിട്ടത്. അക്രമത്തിന് ഇരയായ പലരും ഇപ്പോ‍ഴും ആശുപത്രിയിലാണ്.

കഴിഞ്ഞ ദിവസം ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സ്ത്രീകളുടെ പ്രവേശനത്തെ അനുകൂലിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട കൊടുങ്ങല്ലൂർ സ്വദേശികളെ ആര്‍എസ്എസ് ഗുണ്ടാ നേതാവ് അജേഷ് കക്കറ നേരിട്ടും ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഭീക്ഷണി പെടുത്തിയിരുന്നു.

ഈ ഓഡിയോ ക്ലിപ്പും ശബരിമല സന്നിധാനത്ത് പോലീസിനെയും ഭക്തരെയും അജേഷ് കക്കറ വെല്ലുവിളിക്കുന്ന വീഡിയോയും പീപ്പിൾ ടിവി പുറത്ത് വിട്ടിരുന്നു.

ഇതിന്റെ പ്രതികാരം എന്ന രീതിയിൽ സ്വരൂപ് ശങ്കരാചാര്യൻ എന്ന ആര്‍എസ്എസ് പ്രവർത്തകൻ ആണ് ഫേസ്ബുക്കിലൂടെ പരസ്യ വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കൊടുങ്ങല്ലൂർ മേഖലയിൽ ഏതെങ്കിലും മാധ്യമ പ്രവർത്തകർ വന്നാൽ തിരിച്ചു പോകില്ലെന്നും ഇയാൾ വെല്ലുവിളിക്കുന്നു.കൂടാതെ മാധ്യമ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീക്ഷണി പെടുത്തിയുമുള്ള നിരവധി പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്കിൽ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here