നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പിയെ രക്ഷപ്പെടാന്‍ സഹായിച്ചയാളെ ക്രൈബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു

വാക്തര്‍ക്കത്തിനിടെ യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃപ്പരപ്പിലെ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷാണ് പിടിയിലായത്. സതീഷ് ഇവര്‍ക്ക് രണ്ട് സിം കാര്‍ഡുകള്‍ എടുത്തു നല്‍കുകയും രക്ഷപ്പെടാന്‍ സ്വന്തം ഡ്രൈവര്‍ രമേശിനെ ഇവര്‍ക്ക് ഏര്‍പ്പാടാക്കി നല്‍കുകയും ചെയ്തു.

കൊലയ്ക്ക് ശേഷം ഡിവൈഎസ്പി ഹരികുമാറും സുഹൃത്ത് ബിനുവും എത്തിയത് സതീഷിനരികിലാണ്. സതീഷിന്‍റെ ഡ്രൈവര്‍ രമേശ് ഇപ്പോ‍ഴും ഒളിവിലാണ്.

പ്രതികള്‍ ചൊവ്വാ‍ഴ്ച രാവിലെ എട്ടിനാണ് തൃപ്പരപ്പില്‍ നിന്ന് പോയതെന്ന് സതീഷ് കുമാര്‍ മൊ‍ഴി നല്‍കി. സതീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും സതീഷ് എടുത്ത് നല്‍കിയ രണ്ട് സിം കാര്‍ഡുകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സതീഷിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here