സംഘപരിവാര്‍ കുടിപ്പക; ആർഎസ്എസ് ക്രിമിലിന്‍റെ സഹോദരന്‍റെ ദേഹത്ത് കൂടി വാഹനം കയറ്റി ഇറക്കി

തിരുവനന്തപുരം പേട്ടയിൽ കുപ്രസിദ്ധ ആർഎസ്എസ് ക്രിമിലിന്‍റെ സഹോദരന്‍റെ ദേഹത്ത് കൂടി വാഹനം കയറ്റി ഇറക്കി.

ഡിവൈഎഫ്ഐ നേതാവ് ആയിരുന്ന വിഷ്ണുവിനെ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ശിവലാലിന്‍റെ സഹോദരന്‍ ശിവരാജിനെയും കൂട്ടാളിയേയുമാണ് വധിക്കാന്‍ ശ്രമിച്ചത്.

സംഘപരിവാറിന്‍റെ ഗുണ്ടാസംഘങ്ങൾ തമ്മിലുളള കുടിപകയാണ് ആക്രമണത്തിന് കാരണം.തലസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് ലോബികള്‍ തമ്മില്‍ ഏറെ കാലമായി നിന്ന ശീതസമരമാണ് ആക്രമണത്തിലേക്ക് നയിച്ചത്

ഇന്നലെ രാത്രി നഗരത്തിലെ ആനയറക്ക് സമീപം ഉളള മേല്‍പാലത്തിന് അടുത്ത് വെച്ചായിരുന്നു ശിവരാജിനെയും കൂട്ടാളി മുകേഷിനേയും ആക്രമിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്.

ബൈക്കില്‍ വരികയായരുന്ന ഇരുവരേയും കാറിലെത്തിയ സംഘം ഇടിച്ച് വീ‍ഴ്ത്തിയ ശേഷം ദേഹത്ത് കൂടി കയറ്റി ഇറക്കുകയായിരുന്നു.

അപകടത്തില്‍ ശിവരാജിന്‍റെ വാരിയെല്ലുകളും കൈയ്യും ഒടിഞ്ഞ് തകര്‍ന്നു. അതീവ ഗുരുതരവാസ്ഥയില്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശിവരാജിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് ശിവരാജിന്‍റെ അമ്മയുടെ ചേച്ചിയുടെ മകനായ വിജയകുമാറിന്‍റെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘപരിവാറിന്‍റെ നഗരത്തിലെ പ്രധാന ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും.എന്നാല്‍ ചില റിയര്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട് സംഘങ്ങള്‍ തമ്മില്‍ കുടിപക നിലനിന്നിരുന്നു.

ക‍ഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. അതിന്‍റെ തുടര്‍ച്ചയായിട്ടാണ് അക്രമം അരങ്ങേറിയത്.

സംഭവത്തിന് പിന്നാലെ തലസ്ഥാനത്തെ മറ്റൊരു ആശുപത്രിയില്‍ നിന്ന് പ്രതിയായ വിജയകുമാറിനെ പോലീസ് പിടകൂടി. പേട്ട എസ് ഐ വിനോദ്

ആക്രമണത്തിന് ഉപയോഗിച്ച ബൊലേനോ കാര്‍ വിജയകുമാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ഫോറന്‍സിക്ക് സയന്‍റിഫിക്ക് വിദഗ്ദ സബീനയുടെ നേതൃത്വത്തിലുളള സംഘം കാര്‍ പരിശോധിച്ചു. അറസ്റ്റിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here