ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് PS ശ്രീധരൻപിള്ള സംസ്ഥാനത്ത് കലാപം ഉണ്ടാക്കാൻ ആഹ്വാനം ചെയ്തെന്ന് സർക്കാർ. യുവതി പ്രവേശനം തടയാൻ പോരാട്ടം നടത്താൻ പിള്ള ആഹ്വാനം ചെയ്തു. പ്രസംഗം സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും സർക്കാർ വ്യക്തമാക്കി .
പിള്ള ഒരേ സമയം പ്രസംഗം അംഗീകരിക്കുകയും എതിർക്കുകയും ചെയ്യുകയാണ് . യുവതികൾ പ്രവേശിച്ചാൽ അമ്പലം അടച്ചിടാൻ പിള്ള തന്ത്രിക്ക് ഉപദേശം നൽകിയെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ശ്രീധരൻപിളയുടെ ആഹ്വാനം അണികൾ നടപ്പാക്കിയെന്നും തൃശൂർ സ്വദേശിനി ലളിത എന്ന 52 കാരിയെ സന്നിധാനത്ത് തടയുകയും മർദിക്കുകയും ചെയ്തതത് ഇതിനു തെളിവാണന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി .
കലാപ ശ്രമത്തിന്കേ സെടുത്തത് നിലനിൽക്കില്ലന്നും പൊലീസ് തെറ്റായി പ്രതി ചേർത്തെന്നും ശ്രീധരൻപിള്ളയുടെ അഭിഭാഷകൻ ആരോപിച്ചു. പ്രസംഗത്തിന്റെ സിഡിയും പ്രസക്ത ഭാഗങ്ങളും പ്രോ സിക്യൂഷൻ കോടതിക്ക് കൈമാറി .കേസ് കുടുതൽ വാദത്തിനായി വ്യാഴാഴ്ചത്തേക്ക്മാറ്റി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here