ലണ്ടന്‍ നഗരത്തിലാണ് ലോകത്തെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. ദേവി ഉണ്മതല്ലെഗാഡൂ എന്ന സനാ മുഹമ്മദിനാണ് മുന്‍ഭര്‍ത്താവില്‍നിന്ന് ഇത്രയും പ്രാകൃതമായൊരു ആക്രമണം നേരിടേണ്ടിവന്നത്. കിഴക്കൻ ലണ്ടനിലെ ഇൽഫോർഡ് മേഖലയിൽ ആണു സംഭവം നടന്നത്.
ഏഴുവർഷം മുമ്പാണ് രാമണോഡ്ഗെ ഉണ്മതല്ലെഗാഡൂവിനെ ഉപേക്ഷിച്ചശേഷം ദേവി , ഇംതിയാസ് മുഹമ്മദിനെ വിവാഹം ചെയ്തത്.
ഇതോടെ ഇസ്‌ലാം മതം സ്വീകരിച്ച ദേവി, സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നു.. മുൻ ഭർത്താവിന്റെ 18, 14, 12 വയസുള്ള മക്കളും മുഹമ്മദിന്റെ അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെയും അമ്മയാണ് 35 കാരിയായ സന.
മുഹമ്മദിന്റെ മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തീയതി അടുത്തിരിക്കെയാണു മുന്‍ഭര്‍ത്താവിന്‍റെ ആക്രമണം ഉണ്ടായത്.
തുണി കഴുകിക്കൊമ്ടിരിക്കുകയായിരുന്ന സനയുടെ നേര്‍ക്ക ഗാര്‍ഡനില്‍ ഒളിച്ചിരുന്ന മുന്‍ഭര്‍ത്താവ് അമ്പ് തൊടുത്തുവിടുകയായിരുന്നു.
വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തിയപ്പോഴേക്കും ആക്രമണം നടന്നു കഴിഞ്ഞിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുക്കുകയായിരുന്നു.
സന നല്ലൊരമ്മയായിരുന്നുവെന്ന് ഇംതിയാസ് ഓര്‍ത്തെടുക്കുന്നു. അവളുടെ ജീവിതം കുഞ്ഞുങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു. ആക്രമണത്തിന് ശേഷം 50 കാരനായ രാമണോഡ്ഗെ നേരെ പൊലീസില്‍ കീഴടങ്ങി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here