മെസി, റൊണാള്‍ഡോ യുഗത്തിന് അവസാനം; ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലൂക്കാ മോഡ്രിച്ചിന്; വനിതകളില്‍ നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ് മികച്ചതാരം; എംബാപെയ്ക്ക് കോപ പുരസ്‌കാരം; മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

കഴിഞ്ഞ 10 വര്‍ഷമായി ലയണല്‍ മെസിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സൂക്ഷിച്ചിരുന്ന ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ഇക്കുറി പുതിയ അവകാശി.

ലോകകപ്പില്‍ ക്രൊയേഷ്യയെ ഫൈനല്‍വരെ എത്തിച്ച, റയല്‍ മാഡ്രിഡിനെ ചാമ്പ്യന്‍സ് ലീഗിലെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ലൂക്കാ മോഡ്രിച്ചാണ് ഈ വര്‍ഷത്തെ താരം. ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും മോഡ്രിച്ചിനായിരുന്നു.

വനിതകളില്‍ നോര്‍വെയുടെ അദ ഹെഗെര്‍ബെര്‍ഗ് ആണ് മികച്ചതാരം.

മികച്ച യുവകളിക്കാരന്‍ പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയാണ്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് മോഡ്രിച്ചിന് പിന്നില്‍ രണ്ടാമതെത്തിയത്.

കഴിഞ്ഞ രണ്ട് തവണയും ഈ യുവന്റസ് താരമായിരുന്നു ജേതാവ്. അത്ലറ്റികോ മാഡ്രിഡിന്റെ ഒണ്‍ട്വാന്‍ ഗ്രീസ്മാന്‍ മൂന്നാമത്തെി. ഫ്രാന്‍സിന്റെ ലോകകപ്പ് കിരീട നേട്ടമാണ് ഗ്രീസ്മാനെ മൂന്നാമതെത്തിച്ചത്. എംബാപ്പെ നാലാമതായി.

ബാഴ്സലോണ താരം ലയണല്‍ മെസി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റൊണാള്‍ഡോയും മെസിയും പാരീസില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എത്തിയിരുന്നില്ല.

ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ പത്താമത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നാണ്. 9കെവിന്‍ ഡി ബ്രയ്ന്‍ (ബല്‍ജിയം/മാഞ്ചസ്റ്റര്‍ സിറ്റി), 8 ഏദെന്‍ ഹസാര്‍ഡ് (ബല്‍ജിയം, ചെല്‍സി), 7റാഫേല്‍ വരാനെ (ഫ്രാന്‍സ്, റയല്‍), 6മുഹമ്മദ് സലാ (ഈജിപ്ത്, ലിവര്‍പൂള്‍) എന്നിവരാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട മറ്റ് കളിക്കാര്‍.

ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ 30 കളിക്കാരാണ് ഇടംപിടിച്ചത്. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയില്‍ 12-ാമതാണ്. ബാഴ്‌സലോണയുടെ മുന്നേറ്റക്കാരനും ഉറുഗ്വേ താരവുമായ ലൂയിസ് സുവാരസ് 13-ാമതെത്തി. ഫ്രാന്‍സിന്റെ ലോകകപ്പ് താരം പോള്‍ പോഗ്ബ പതിനഞ്ചാമതാണ്. മറ്റൊരു ഫ്രഞ്ച് താരം എന്‍ഗോളോ കാന്റെ പതിനൊന്നാമതെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News