സാധ്യതയുടെ ആകാശപാതയില്‍ കണ്ണൂരും; ആദ്യ വിമാനം പറന്നുയര്‍ന്നു

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം അബുദാബിയിലേക്ക് ജീവനക്കാരുള്‍പ്പെടെ 185 യാത്രക്കാരുമായി പറന്നുയര്‍ന്നു.

മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും ചേര്‍ന്ന് അല്‍പ സമയം മുന്‍പാണ് ആദ്യ വിമാനത്താവളത്തിന് ഫ്ലാഗോഫ് നിര്‍വ്വഹിച്ചത്.

രണ്ടുപരിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. 2350 കോടി ചിലവിലാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നിര്‍മാണം പൂര്‍ത്തീകരിച്ചത്. 3050 മീറ്ററാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ റണ്‍വേയുടെ നീളം.

പതിറ്റാണ്ടുകളായി ഉത്തരമലബാർ കാത്തിരിക്കുന്ന ചരിത്രനിമിഷത്തിന്റെ സാക്ഷാത‌്കാരംകൂടിയാണിത‌്. മലബാറിന്റെ വികസന സ്വപ‌്നങ്ങൾക്ക‌് ചിറക‌് വിരിക്കുന്ന അപൂർവനിമിഷത്തെ വരവേൽക്കാൻ നാട‌് ഒരുങ്ങി. ഉദ‌്ഘാടന ചടങ്ങിന‌് സാക്ഷിയാകാൻ വൻജനാവലിയാണ‌് മട്ടന്നൂരിൽ എത്തിയത്.

സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ‌് കണ്ണൂരിലേത‌്. 2300 ഏക്കർ സ്ഥലത്ത‌് 2350 കോടി രൂപ ചെലവഴിച്ചാണ‌് പൂർത്തിയാക്കിയത‌്.

മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ‌് വിമാനത്താവളം.

കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന‌് ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാനമന്ത്രി സി എം ഇബ്രാഹിം 1996 ഡിസംബർ 21ന‌ാണ‌് കണ്ണൂർ വിമാനത്താവളം പ്രഖ്യാപിച്ചത‌്.

2010 ഡിസംബർ 27ന‌് മുഖ്യമന്ത്രി വി എസ‌് അച്യുതാനന്ദൻ ശിലാസ്ഥാപനം നിർവഹിച്ചു‌. ഭരണം മാറിയപ്പോൾ നിർമാണ പ്രവൃത്തികൾ വീണ്ടും മന്ദീഭവിച്ചു.

യുഡിഎഫ‌് സർക്കാരിന്റെ അവസാനകാലത്ത‌് നിർമാണം 30 ശതമാനംപോലും പൂർത്തിയാകാതെ നാവികസേനയുടെ ഡോണിയർ വിമാനമിറക്കി വിമാനത്താവളം ഉദ‌്ഘാടനം ചെയ‌്തതായി പ്രഖ്യാപിച്ചു.

എൽഡിഎഫ‌് സർക്കാർ അധികാരത്തിൽവന്നശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ദൃഢനി‌ശ‌്ചയത്തോടെ നടത്തിയ ഇടപെടലിന്റെ ഫലമായാണ‌് കണ്ണൂർ വിമാനത്താവളം അന്താരാഷ‌്ട്രനിലവാരത്തോടെ നാടിന‌് സമർപ്പിക്കാനായത‌്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News