8 വര്‍ഷത്തിനുള്ളില്‍ 56 കാരന്‍ കൊന്നു കുഴിച്ചു മൂടിയത് 78 സ്ത്രീകളെ. മുന്‍ റഷ്യന്‍ പൊലീസുകാരന്‍ മിഖായേല്‍ പോപ്കോവിന്‍റെ ക്രൂരതയ്ക്കാണ് 78 സ്ത്രീകള്‍ ഇരയായത്. ജീവപര്യന്തം തടവ്ശിക്ഷയാണ് സൈബീരിയയിലെ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
ഭാര്യയ്ക്ക് മറ്റൊരു പൊലീസുകാരനുമായി ബന്ധമുണ്ടെന്ന ഇയാളുടെ സംശയമാണ് പിന്നീട് സ്ത്രീകളെ കൊല്ലുന്ന രീതിയിലേക്ക് മാറിയത്.ഭാര്യയും പൊലീസില്‍ തന്നെയാണ് ജോലിചെയ്യുന്നത്..നീണ്ട കൊലപാതക പരമ്പര നടത്തിയ ഇയാള്‍ അതിവിദഗ്ധമായി പൊലീസിനെ കബളിപ്പിച്ച് വരികയായിരുന്നു.
ഇയാളില്‍ നിന്നും രക്ഷപ്പെടുന്ന ഇരകളില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ചിരുന്നുവെങ്കിലും പൊലീസില്‍ ഇയാളിലേക്ക് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാല്‍ സമാനമായ ചില സൂചനകള്‍ പൊലീസിന് തെളിവായി ലഭിച്ചതോടെയാണ് ഇയാള്‍ കുടുങ്ങിയത്.
പൊലീസുകാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള ഓഫ് റോഡ് വാഹനത്തിന്‍റെ പാടുകള്‍ കുറ്റകൃത്യം നടന്നിടത്തു നിന്നും പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ് ഉണ്ടായത്. കൊലപാതകത്തിന് ഇയാള്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ മുഴുവന്‍ ജോലി ചെയ്ത സ്റ്റേഷനില്‍ ഉണ്ടായിരുന്ന തെളിവ് ശേഖരണ വിഭാഗത്തില്‍ നിന്നും എടുത്തവയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം ഇയാള്‍ ആയുധങ്ങളില്‍ നിന്നും തെളിവുകള്‍ മായ്ച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇതേ തെളിവുകള്‍ തന്നെയാണ് ഇയാളെ കുടുക്കിയതും.
ഇയാള്‍ സ്ത്രീകളെ കൊല്ലുന്ന രീതി ഇങ്ങനെയാണ്, രാത്രിയില്‍ പൊലീസ് വേഷത്തില്‍ തന്നെ ഇറങ്ങും പിന്നീട് കാറില്‍ സ്ത്രീകല്‍ക്കടുത്തെത്തുന്ന ഇയാള്‍ സ്ത്രീകല്‍ക്ക് സൗദന്യ യാത്ര വാഗ്ദാനം ചെയ്യും തുടര്‍ന്ന് പീഡിപ്പിച്ച് കൊല്പപെടുത്തും.അതിക്രൂരമായി്ട്ടായിരുന്നു ഇയാളുടെ കൊലപാതക രീതി.
കത്തിയും കോടാലിയും പോലുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കുന്നതും ഇയാളുടെ രീതിയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here