വാക്കുകളെ ദുര്‍വ്യാഖ്യാനിച്ച് ശബരിമല വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നു; കടകം പള്ളി സുരേന്ദ്രന്‍

വാക്കുകളെ ദുര്‍വ്യാഖ്യാനിച്ച് ശബരിമല വിഷയത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ദേവവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.

കാര്യങ്ങളെ ദുർവാഖ്യാനിച്ച് ശബരിമല വിഷയത്തില്‍ എനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചിലർ നടത്തുന്നുണ്ട്. പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്ന പ്രവണത  ഇ്പ്പോ‍ഴുംതുടരുന്നുണ്ടെന്നും കടകംപള്ളി വ്യക്താമാക്കി.

പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി കലാപം അഴിച്ച് വിടാന്‍ കോപ്പ് കൂട്ടുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിന്‍റെ ഗൂഢ തന്ത്രങ്ങള്‍ക്ക് കൂട്ടു നില്‍ക്കില്ല.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത സര്‍ക്കാരാണിത്. വിധി അനുസരിക്കാന്‍ എല്ലാവിധ ഭരണഘടന ബാധ്യതയും സര്‍ക്കാരിനുണ്ട്.

എന്നാല്‍ പ്രതിഷേധത്തിന്റെ പേരില്‍ സ്ത്രീകളെയും കുട്ടികളെയും മറയാക്കി കലാപം അഴിച്ച് വിടാന്‍ കോപ്പ് കൂട്ടി ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം കാത്തിരിക്കുന്ന നില എല്ലാവർക്കും അറിയുന്നതാണ്. ബലപ്രയോഗത്തിലൂടെ ശബരിമലയില്‍ യുവതികളെ കയറ്റിയേ തീരൂ എന്ന വാശി സർക്കാരിന് സ്വീകരിക്കാനാകില്ല. കടകംപളളി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഈ നിലപാട് മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇതിൽ ഒരു ആശയകുഴപ്പവുമില്ലെന്നു കടകംപള്ളി വ്യക്തമാക്കി.

എന്നാല്‍ ഞാന്‍ പറയുന്ന കാര്യങ്ങളെ ദുർവാഖ്യാനിച്ച് എനിക്ക് ഇക്കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായമുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ചിലർ നടത്തുന്നുണ്ട്. പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് വാര്‍ത്ത നല്‍കുന്ന പ്രവണത ടുടരുന്നുണ്ടെന്നും കടകംപള്ളി വ്യക്താമക്കി.

ഫേസ്വബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News