മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യപ്പെട്ട് ഐഎന്‍എല്‍ മാര്‍ച്ച്; മുഖം രക്ഷിക്കാന്‍ വിശദീകരണമാ‍വശ്യപ്പെട്ട് ലീഗ്

മുത്തലാഖ് ലോക്സഭ പാസാക്കുന്ന സമയത്ത് പാര്‍ലമെന്‍റില്‍ പങ്കെടുക്കാതെ വിട്ടുനിന്ന കുഞ്ഞാലിക്കുട്ടി എംപിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നു.

പാര്‍ലമെന്‍റ് അംഗമെന്ന നിലയില്‍ തന്‍റെ പ്രാധമിക കടമ പോലും നിര്‍വഹിക്കാതെ കുഞ്ഞാലിക്കുട്ടി കാണിച്ചത് ഗുരുതരമായ അലംഭാവമാണെന്നും.

കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജി വയ്ക്കണമെന്നും ആ‍വശ്യപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ഓഫീസിലേക്ക് ഐഎന്‍എല്‍ മാര്‍ച്ച് നടത്തി.

കുഞ്ഞാലികുട്ടി ബിജെപി യുമായി ഒത്തുകളിച്ചാണ് മുത്തലാഖ് ബില്ല് വോട്ടെടുപ് ദിവസം പാർലിമെന്റിൽ നിന്ന് വിട്ടു നിന്നതിന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബ്.

ബിജെപി യോട് കുഞ്ഞാലികുട്ടിക് മൃദു സമീപനം ആണെന്നും എം പി സ്ഥാനം രാജിവെക്കണം എന്നും അദ്ദേഹം പറഞ്ഞു

മാര്‍ച്ച് ഓഫീസിന് സമീപത്തുവച്ച് പൊലീസ് തടഞ്ഞു. അതേസമയം കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ സമുദായത്തിനകത്തുനിന്നും ലീഗിനുള്ളില്‍ നിന്നു തന്നെയും വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മുഖം രക്ഷിക്കാനായി കുഞ്ഞാലിക്കുട്ടിയുടെ നടപടിയില്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ വിശദീകരണം ചോദിച്ചു.

മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസ്സായ ദിവസം പി കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് ലീഗിന് തലവേദനയായി. ലീഗ് സമുദായത്തെ വഞ്ചിക്കുകയാണെന്നാരോപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തിയതോടെ നേതൃത്വ കുഴങ്ങി.

ഇ ടി മുഹമ്മദ് ബഷീറും എം കെ മുനിറും പരസ്പര വിരുദ്ധമായ പ്രസ്താവിനകള്‍ നടത്തിയതും നേതൃത്വത്തിലെ ആശയക്കുഴപ്പം തുറന്നുകാട്ടി. ഇടി മുഹമ്മദ് ബഷീര്‍ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകൂടി അടുത്തുനില്‍ക്കേ തിരിച്ചടി ഭയന്നാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കി.

ഫാസിസ്റ്റ് ശക്തികളുമായി സമരസപ്പെടുന്ന ശീലമാണ് ലീഗിനും കുഞ്ഞാലിക്കുട്ടിക്കുമെന്ന് ഐ എന്‍ എല്‍ ആരോപിച്ചു
ഉപരാഷട്രപതി തിരഞ്ഞെടുപ്പില്‍നിന്നും ലീഗ് എം പിമാര്‍ വിട്ടുനിന്ന വിവാദത്തിനു പിറകെയാണ് ലീഗിനെ സംശയത്തിന്റെ നിഴലിലാക്കി മുത്തലാക്ക് വിവാദവും.

കുഞ്ഞാലിക്കുട്ടിയുടെ രാജി ആവശ്യപ്പെട്ട് ഐ എന്‍ എല്‍ കുഞ്ഞാലിക്കുട്ടിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലിസ് തടഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News