ഹൈറേഞ്ചിന്‍റെ കുളിര് തേടി സഞ്ചാരികളുടെ ഒ‍ഴുക്ക്; മൂന്നാറില്‍ രണ്ട് പതിറ്റാണ്ടിനിടയിലെ എറ്റവും ഉയര്‍ന്ന തണുപ്പ്

ഹൈറേഞ്ചിന്‍റെ കുളിര് തേടി സഞ്ചാരികളുടെ ഒ‍ഴുക്ക്. രണ്ട് പതിറ്റാണ്ടിനിടെ
ഏറ്റവും ഉയര്‍ന്ന തണുപ്പാണ് തെക്കിന്‍റെ കശ്മീര്‍ എന്ന് വിശേഷിപ്പിക്കുന്ന മൂന്നാറില്‍ അനുഭവപ്പെടുന്നത്.

കോടമഞ്ഞ് പെയ്ത് കൊണ്ടേയിരിക്കുന്നു. അനുദിനം തണുപ്പിന്‍റെ കാഠിന്യം വര്‍ധിക്കുകയുമാണ്. രാത്രി സമയങ്ങളില്‍ താപനില മൈനസ് മൂന്ന് ഡിഗ്രിയിലെത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് ആ‍ഴ്ചയോളമായി.

മുന്‍ വര്‍ഷങ്ങളിലും താപനില മൈനസ് മൂന്നിലെത്താറുണ്ടെങ്കിലും ഇത്ര നീണ്ടുനില്‍ക്കാറില്ല. അതിനാലാണ് 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തണുപ്പിലേക്ക് മൂന്നാര്‍ എത്തിയത്.

പകല്‍ സമയങ്ങളില്‍ 15-20 ഡിഗ്രി വരെയാണ് താപനില. തണുപ്പ് ആസ്വദിക്കാന്‍ നിരവധി സഞ്ചാരികള്‍ എത്തുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനമാകാം താപനില തുടര്‍ച്ചയായി മൈനസ് ഡിഗ്രിയില്‍ തുടരുന്നതിന് കാരണം.

മഞ്ഞ് വീ‍ഴ്ചയും തണുപ്പും അധികരിച്ചതോടെ മൂന്നാര്‍, ദേവികുളം മേഖലകളിലെ എസ്റ്റേറ്റുകളില്‍ നൂറ് കണക്കിന് തേയിലച്ചെടികളാണ് കരിഞ്ഞ് നശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News