സംഘപരിവാര്‍ ശക്തികള്‍ രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ കേരളത്തെയും മുഖ്യമന്ത്രിയെയും ദേശീയമായി അക്രമിക്കുമ്പോഴും യാതൊരു പതര്‍ച്ചയുമില്ലാതെ നാടിനെ ശരിയായ രീതിയില്‍ മുന്നോട്ട് തന്നെ നയിക്കുകയാണയാള്‍.
വിശ്വാസ ഗ്രന്ഥങ്ങള്‍ക്കും മാമൂലുകള്‍ക്കും മുകളില്‍ ഈ രാജ്യത്തിന്‍റെ ഭരണഘടനയാണ് വലുതെന്ന ഉറച്ച വിശ്വാസത്തിലയാള്‍ ഒരു ജനതയെ ആകെ മുന്നോട്ട് നയിക്കുകയാണ്.
നിങ്ങള്‍ വിവാദങ്ങളിള്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അദ്ദേഹം ഈ നാടിനെക്കുറിച്ചുള്ള വികസന സ്വപ്നങ്ങളിലാണ്. ഈ നാടിനെ ഹരിതാഭമാക്കുമെന്നത് വെറു വാക്കല്ലെന്ന് ഈ ഭരണം നമ്മള്‍ക്ക് കാട്ടിത്തരുകയാണ്.
“കാലങ്ങളായി തലസ്ഥാനവാസികളുടെ ആഗ്രഹമാണിത്. ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം.” അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ഇങ്ങനെ ആയിരുന്നു.
ആ യോഗത്തിലെ തീരുമാനം നടപ്പാക്കപ്പെടുകയാണ്. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച പാര്‍വ്വതി പുത്തനാറിന് ഇന്ന് പുതുരൂപം കൈവന്നിരിക്കുന്നു.
കോവളം മുതല്‍ ആക്കുളം വരെയുള്ള ഭാഗത്തെ മാലിന്യങ്ങള്‍ മുഴുവന്‍ നീക്കി കേരളാ വാട്ടർവെയ്സ് ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കി.
ഇപ്പോള്‍ പാര്‍വ്വതീ പുത്തനാറിന്റെ ആഴം കൂട്ടൽ പ്രവൃത്തിയാണ് നടക്കുന്നത്. വീടുകളിലെ സെപ്റ്റിക് മാലിന്യങ്ങൾ എത്തുന്നത് തടയാനും പദ്ധതിയുണ്ട്.
ശുചിത്വമിഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അരനൂറ്റാണ്ട് മുമ്പത്തേതു പോലെ പാർവ്വതി പുത്തനാറിലൂടെ ബോട്ടുകൾ ഓടിക്കാനുള്ള നിശ്ചയദാർഢ്യവുമായാണ് പുനരുജ്ജീവന പദ്ധതി പുരോഗമിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here