15കാരിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്തു

തിരുവനന്തപുരം: വെമ്പായത്ത് 15കാരിയെ ബലാല്‍സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവായി ഇളവ് ചെയ്തു.

പ്രതിയായ വീരണകാവ് മെയിലോട്ടുകുഴി ചന്ദ്രാമൂഴി ക്രൈസ്റ്റ് ഭവനില്‍ രാജേഷ് തുടര്‍ച്ചയായി 25 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും അതിന് മുമ്പ് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. 2011 മാര്‍ച്ച് ആറിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി പെണ്‍കുട്ടിയുടെ വീടിനുസമീപം ഓട്ടം പോയ സമയം ഓട്ടോ കുഴിയില്‍ വീണു. ഓട്ടോ കുഴിയില്‍ നിന്നു കരക്കു കയറ്റിയ ശേഷം പരിസരത്ത് ആരുമില്ലെന്ന് മനസിലാക്കി വീട്ടില്‍ അതിക്രമിച്ചു കയറി ബലാല്‍സംഘം ചെയ്യുകയും ആഭരണം കവരുകയുമാണ് ഉണ്ടായത്.

കേസില്‍ 2013 ജനുവരിയില്‍ പ്രതിക്ക് തിരുവനന്തപുരം സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഈ വിധിക്കെതിരെയാ അപ്പീലും വധശിക്ഷ സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.

പോലിസ് ചുമത്തിയ കുറ്റങ്ങളെല്ലാം പ്രതിക്കെതിരെ നിലനില്‍ക്കുന്നതായി വാദം കേട്ട ഹൈക്കോടതി വ്യക്തമാക്കി. പക്ഷെ, നീതി ലഭിക്കാന്‍ പ്രതിക്കു വധശിക്ഷ നല്‍കണമെന്നില്ല. ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചാല്‍ മതിയാവും. പ്രതി മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായല്ല ക്രൂരകൃത്യം പ്രവര്‍ത്തിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here