ചോര കിനിയുന്ന അക്ഷരങ്ങള്‍ നിറച്ച് സാറ ഫോര്‍സെയ്ത്തിന്‍റെ ‘സ്ലേവ് ഗേള്‍’; ലൈംഗികതയുടെയും മരണത്തന്‍റെയും നൂല്‍പ്പാലത്തിലൂടെ നടന്നത് പലവട്ടം

ആംസ്റ്റർഡാം: ഉപജീവനത്തിനായുള്ള തേടല്‍ തന്‍റെ ഭാവി ജീവിതത്തെയൊന്നാകെ ഉരുട്ടിലാ‍ഴ്ത്തിക്കളയുമെന്ന് ആ കൗമാരക്കാരി കരുതിയിട്ടുണ്ടാവില്ല.

ന‍ഴ്സറി ടീച്ചറാവണമെന്ന സാറാ ഫേര്‍സേത്ത് എന്ന ഡച്ച് യുവതിയുടെ ആഗ്രഹം അവളുടെ ജീവിതത്തെ കൊണ്ടെത്തിച്ച ഇരുണ്ട വ‍ഴികളെ കുറിച്ചവര്‍ തുറന്നെ‍ഴുതുന്നു.

ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലേക്ക് ജോലിതേടിപ്പോയ സാറ എത്തപ്പെട്ടത് വേശ്യാലയത്തിലേക്ക്. തോക്കിന്‍ മുനയില്‍ നിര്‍ത്തി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ക്രൂരമായ പീഡനത്തിനിരയാക്കപ്പെട്ടു. ആദ്യ ദിവസം തന്നെ ഇരുപതോലം പേര്‍ ഒന്നിച്ച് പീഡനത്തിനരയാക്കി.

കണക്കില്ലാതെ ലഹരിമരുന്നു കഴിച്ചായിരുന്നു ആ ക്രൂരദിവസത്തെ സാറ‌ നേരിട്ടത്. ‘സ്ലേവ് ഗേൾ’ എന്ന സാറ ഫേർസേത്തിന്റെ പുസ്തകത്തിലാണു മനഃസാക്ഷിയെ മരവിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ.

പത്രപരസ്യങ്ങളില്‍ നിന്നുമാണ് ന‍ഴ്സറി ജോലിക്ക് വേണ്ടി അപോക്ഷിച്ചത് എന്നാല്‍ ഈ പരസ്യം ജോണ്‍ റീസ് എന്ന വേസ്യാലയ നടത്തിപ്പുകാരന്‍റെ തന്ത്രമായിരുന്നെന്ന് മനസിലാക്കും മുന്നെ തന്‍റെ മേല്‍ പിടിമുറുങ്ങിയിരുന്നെന്ന് സാറ ഓര്‍ത്തെടുക്കുന്നു.

അഭിമുഖം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ തന്നെ തനിക്കിത് വേണ്ടായിരുന്നു എന്നതോന്നല്‍ മനസിലുണ്ടായിരുന്നു.
വിമാനത്താവളത്തില്‍ നിന്നുമാണ് ജോണ്‍ റീസിനെ സാറ പരിചയപ്പെടുന്നത്. അവിടെ നിന്ന് തന്നെയാണ് അയാളുടെ വേശ്യാലയത്തിലേക്ക് സാറ തള്ളപ്പെടുന്നത്.

പരിചയപ്പെട്ടപ്പോള്‍ തന്നെ പാസ്പോര്‍ട്ട് അയാള്‍ കൈവശപ്പെടുത്തുകയും വായില്‍ തോക്ക് തിരുകുകയും ചെയ്തു. ആദ്യമായൊരു പുരുഷനുമായി ശരീരം പങ്കിട്ടപ്പോള്‍ എനിക്ക് താങ്ങാന്‍ ക‍ഴിയുന്നതിനപ്പുറം എന്‍റെ ശരീരം വിറച്ചു.

ഒരാ‍ഴ്ചയ്ക്ക് ശേഷം യൂഗോസ്ലോവയിലുള്ള ഒരാള്‍ക്ക് സാറയെ റീസ് വിറ്റു. നായ്ക്കുട്ടികള്‍ക്കൊപ്പമായിരുന്നു അവിടെ സാറയുടെ വാസം.

അയാള്‍ക്ക് പണമുണ്ടാക്കാനുള്ള ഒരു മാര്‍മായിരുന്നു താന്‍ ഒറ്റ രാത്രിയില്‍ പതിനെട്ട് പേര്‍ക്കൊപ്പം വരെ ക‍ഴിയേണ്ടിവന്നിട്ടുണ്ട്.

ചോര മരവിക്കുന്ന ക്രൂരതയാണ് പിന്നീടും സാറയ്ക്ക് നേരിടേണ്ടിവന്നത്. ചതിച്ചും ഭയപ്പെടുത്തിയും പെൺകുട്ടികളെ വേശ്യാവൃത്തിയിലേക്കു തള്ളിവിടുന്ന നിരവധി സംഘങ്ങൾ ഉണ്ട്.

ഞെട്ടിക്കുന്നതാണ് ഇവരുടെ ജീവിത രീതികൾ. ലൈംഗികതയ്ക്കിടയിൽ ഒരാൾ കൊല്ലപ്പെടുന്ന ‘സ്നഫ്’ എന്ന പോൺ സിനിമയുടെ ഭാഗമായി തായ് പെൺകുട്ടിയെ ക്രൂരമായി കൊല്ലുന്നതു നിസഹായതയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട് സാറയ്ക്ക്.

വേശ്യാവൃത്തിയിലൂടെ വൻ തുക നേടിയെടുത്തതിനു ശേഷമായിരുന്നു തായ് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

താൻ മരിക്കാൻ പോകുന്നുവെന്ന് അവൾ തിരിച്ചറഞ്ഞ നിമിഷത്തെക്കുറിച്ചും ഓർത്തെടുക്കുകയാണ് സാറ. അവളുടെ തോളില്‍നിന്നും മാംസം ചിതറുന്നതും വെടിയുണ്ട തല പിളര്‍ക്കുന്നതും പിന്നീട് അനേകം രാത്രികളില്‍ ഉറക്കം കെടുത്തിയെന്നും സാറ പറയുന്നു.

മറ്റൊരിക്കല്‍ തന്നെപ്പോലെ തടവിലാക്കപ്പെട്ട് നിര്‍ബന്ധിത വേശ്യാവൃത്തിക്ക് ഉപയോഗിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ സംഘാംഗങ്ങൾ തമ്മില്‍ വഴക്കുണ്ടാക്കിയതും ഒരാളുടെ തല അക്രമി വെട്ടിമാറ്റുന്നതും അതു നിലത്തു കിടന്നുരുളുന്നതും കാണേണ്ടി വന്നതായി ഫോർസേത്ത് ഓര്‍ക്കുന്നു.

ഈ മാസം പുറത്തിറങ്ങുന്ന ഓർമ ക്കുറിപ്പുകളുടെ പുസ്തകം ഇതിനകം തന്നെ ചർച്ചയായി കഴിഞ്ഞു. 1997 ലാണ് വേശ്യാലയത്തിൽ നിന്ന് സാറ രക്ഷപ്പെടുന്നത്.

ഡച്ച് പൊലീസാണ് സാറയുടെ രക്ഷയ്ക്ക് എത്തിയത്. പൊലീസിന് മൊഴി നൽകിയതോടെ സ്വന്തം രാജ്യമായ ഹോളണ്ടിൽ നിന്ന് ബെൽജിയത്തിലേയ്ക്കു പലായനം ചെയ്യേണ്ടി വന്നു.

കൊടുംക്രൂരകൃത്യത്തിനാണ് അറസ്റ്റിലായതെങ്കിലും വളരെ കുറഞ്ഞ ശിക്ഷയെ ജോൺ റീസിനും കൂട്ടാളികൾക്കും ലഭിച്ചുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here