അബുദാബി: കളിക്കണക്ക് വച്ച് യുഎഇ തന്നെയായിരുന്നു മികച്ച ടീമെന്നു പറയാം. പക്ഷേ വാശിയും വീര്യവും ഇന്ത്യയ്ക്കായിരുന്നു കൂടുതൽ.
ഇന്ത്യയുടെ ആ കളി എനിക്കിഷ്ടപ്പെട്ടു. നല്ല വേഗത്തിലുള്ള മുന്നേറ്റവുമായിരുന്നു ടീമിന്റേത്. പക്ഷേ അതേ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകൾ അപ്പോൾ സൂക്ഷിക്കണം.
ഡിഫൻസിൽ നല്ല ശാരീരിക ശേഷിയുള്ളവർ ഉണ്ടായതും യുഎഇക്കു തുണയായി. ഛേത്രിയെയും ജെജെയെയും ആഷിഖിനെയും അതു ബാധിച്ചു.
വിജയം കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ എ എഫ് സി ഏഷ്യന്‍ കപ്പില്‍ രണ്ടാം മത്സരത്തിനിറങ്ങിയ
ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ യു എ ഇ തോല്‍പിച്ചത്.
41 ാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബാറക്കും, 88 ാം മിനിറ്റില്‍ അലി അഹമ്മദും ആണ് യു എ ഇ ക്കായി ഗോള്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് കഴിഞ്ഞ കളിയിലെ പോലെ തിളങ്ങാനായില്ല.
ഇന്ത്യയുക്ക് ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ പാഴാവുന്ന കാഴ്ച്ചയാണ് കാണാല്‍ കഴിഞ്ഞത്. കളിലുടനീളം ഇന്ത്യല്‍ നിരയുടെ പ്രതിരോധത്തിലെ പിഴവ് കാണാന്‍ കഴിയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here