കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പിപോലെ, സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ? പ്രൊഫസറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിലേക്ക്

കൊല്‍ക്കത്ത: കന്യകയായ പെണ്‍കുട്ടി സീല്‍ ചെയ്ത കുപ്പിപോലെയാണെന്നും സീല്‍ പൊട്ടിയ ശീതളപാനീയം ആരെങ്കിലും വാങ്ങിക്കുമോ എന്നും ചോദിച്ച് പ്രൊഫസര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ജാദവ്പുര്‍ സര്‍വ്വകലാശാല പ്രൊഫസ്സര്‍ കനക് സര്‍ക്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.

ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ? കനക് ചോദിക്കുന്നു

ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിപ്പിക്കുന്ന അധ്യാപകനാണ് കനക് സര്‍ക്കാര്‍. അതേസമയം സ്ത്രീ വിരുദ്ധമായ അശ്ലീലപരാമര്‍ശം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റും സോഷ്യല്‍ മീഡിയ വിവാദവും:

‘ആണ്‍കുട്ടികള്‍ വിഡ്ഢികളായി മാറുകയാണ്. അവരൊരിക്കലും കന്യകയായ ഭാര്യമാരെ കുറിച്ച് ബോധവാന്‍മാരല്ല. കന്യകയായ പെണ്‍കുട്ടി സീല്‍ചെയ്ത പാക്കറ്റ് പോലെയോ, കുപ്പി പോലെയോ ആണ്. ശീതളപാനീയമോ, ബിസ്‌ക്കറ്റോ, കുപ്പിയോ സീല്‍ പൊട്ടിയതാണെങ്കില്‍ ആരെങ്കിലും വാങ്ങുമോ?’, സ്ത്രീകളെ ഉത്പന്നങ്ങളോട് ഉപമിച്ച് ഫെയ്സ്ബുക്കില്‍ അദ്ദേഹം ചോദിക്കുന്നു. ‘ഒരു പെണ്‍കുട്ടി ജന്‍മനാ സീല്‍ ചെയ്യപ്പെട്ടാണ് ഭൂമിയിലെത്തുന്നത്. കന്യകയായ സ്ത്രീയെന്ന് പറഞ്ഞാല്‍ അതില്‍ മൂല്യങ്ങളും ലൈംഗിക ശുചിത്വവും സംസ്‌കാരവും എല്ലാം ചേര്‍ന്നിരിക്കു.’ – അദ്ദേഹം കുറിച്ചു.

സ്ത്രീവിരുദ്ധമായ അശ്ലീല കമന്റാണ് അദ്ദേഹം നടത്തിയതെന്ന് നിരവധി പേര്‍ പ്രതികരിച്ചു. എന്നാല്‍ സമൂഹമാധ്യമത്തില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം സുപ്രീംകോടതി നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് തന്റെ പരാമര്‍ശത്തെ കനക് ന്യായീകരിച്ചു. ‘തസ്ലീമ നസ്രിന്‍ ഒരു പ്രത്യേക മതത്തിനെതിരെ സംസാരിച്ചാല്‍ അപ്പോള്‍ അത് ആവിഷ്‌കാര സ്വാതന്ത്ര്യം, ഞാന്‍ ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല.

ഞാന്‍ സാമൂഹ്യക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ്.’ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ കനക് ന്യായീകരിച്ചു. എന്നാല്‍, ജാദവ്പുര്‍ സര്‍വ്വകലാശാല അധ്യാപകര്‍ അദ്ദേഹത്തിന്റെ പോസ്റ്റിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. ഇത്തരത്തിലുള്ള മനോഭാവം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് അവര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News