ക്രൂര പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ

ഭുവനേശ്വര്‍: മാസങ്ങള്‍ക്കു മുമ്പ് ക്രൂര പീഡനത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലിന്റെ ശുചിമുറിയില്‍ പ്രസവിച്ചു. ഒഡീഷയിലെ കന്ദാമല്‍ ജില്ലയിലുള്ള ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പോയ അവസരത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്. എന്നാല്‍ പേടി മൂലം ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞില്ല.

അതേസമയം കുട്ടി പ്രസവിച്ച വിവരം സ്‌കൂള്‍ അധികൃതര്‍ ഈ വിഷയം മറച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, പ്രസവശേഷം കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതോടെ കാര്യങ്ങള്‍ അധികൃതര്‍ അറിയുകയായിരുന്നു.

ഈ വിഷയം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാത്തതിന് ആറ് ഹോസ്റ്റല്‍ ജോലിക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ സ്‌കൂളിനെതിരെ പ്രതിഷേധം ആരംഭിച്ചു.

പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് നാട്ടുകാര്‍ സ്‌കൂളില്‍ നിന്നും പിരിഞ്ഞ് പോകാന്‍ തയാറായത്. പ്രസവത്തിനു ശേഷം പെണ്‍കുട്ടിയുടെയും കുഞ്ഞിന്റെയും നില സുരക്ഷിതമാണെന്നും പ്രതിയെ അറസ്റ്റ് ചെയ്തതായും കന്ദാമല്‍ പൊലീസ് സൂപ്രണ്ട് പ്രതീക് സിംഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here