ബെെപാസ് ഉദ്ഘാടനത്തിലും രാഷ്ട്രീയം കളിച്ച് ബിജെപി; സ്ഥലം എംഎൽഎ മാരേയും നഗരപിതാവിനേയും ഒ‍ഴിവാക്കി; ഒ രാജഗോപാലിനേയും സുരേഷ്ഗോപിയേയും വി.മുരളീധരനേയും ഉൾപ്പടുത്തി ബിജെപിയുടെ രാഷ്ട്രീയകളി

കൊല്ലം: ബൈപാസ് കടന്നുപോകുന്ന മണ്ഡലത്തിലെ രണ്ട് എം.എൽ.എ മാരേയും നഗരപിതാവിനേയും ബൈപാസ് ഉത്ഘാടന പരിപാടിയിൽ നിന്ന് ഒഴിവാക്കി. തിരുവനന്തപുരത്തെ നേമം എം എൽ എ ഒ രാജഗോപാലിനേയും രാജ്യസഭാ എംപി മാരായ സുരേഷ്ഗോപിയേയും വി.മുരളീധരനേയും ഉൾപ്പടുത്തി ബിജെപിയുടെ രാഷ്ട്രീയ കളി.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് സിപിഐഎം ആരോപിച്ചു. സംസ്ഥാന സർക്കാർ നൽകിയ പട്ടികയാണ് ബിജെപി നേതാക്കളെ ഉൾപ്പെടുത്താനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് വെട്ടി നിരത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങാണ് ബിജെപി പരിപാടിയാക്കി മാറ്റിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, വനം വകുപ്പ് മന്ത്രി കെ. രാജു, എം. പി. മാരായ എന്‍. കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, സുരേഷ്‌ഗോപി, വി. മുരളീധരന്‍, എം. എല്‍. എ മാരായ എം. മുകേഷ്, ഒ. രാജഗോപാല്‍ എന്നിവരാണ് ലിസ്റ്റിൽ ഇടം നേടിയത്.

എന്നാൽ ബൈപാസ് കടന്നു പോകുന്ന മണ്ഡലങളിലെ എം.എൽ.എ മാരായ നൗഷാദിനേയും ചവറ വിജയൻപിള്ളയേയും,കൊല്ലം നഗരപിതാവ് രാജേന്ദ്രബാബുവിനേയും ഒഴിവാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ഒഴിവാക്കപെട്ടവർ ഉണ്ടായിരുന്നു.സുരേഷ്ഗോപി വി മുരളീധരൻ എന്നീ എം.പിമാരേയും ഒ.രാജഗോപാലിനേയും എന്തിനു ഉൾപ്പെടുത്തിയെന്ന ചോദ്യം ഉയരുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് എം.എൽ.എമാരെ ഒഴിവാക്കിയതെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News