മണര്‍കാട് അരീപ്പറമ്പില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടത് പീഡനത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം:  മണര്‍കാട് അരീപ്പറമ്പില്‍ പതിനഞ്ചുകാരി കൊല്ലപ്പെട്ടത് പീഡനത്തിനിടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസംമുട്ടിയാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. സംഭവത്തില്‍ പിടിയിലായ അജീഷിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിനിടെയാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരഭാഗങ്ങളില്‍ ബലപ്രയോഗത്തിന്റെ പാടുകളും മുറിവുകളും കണ്ടെത്തി. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. പീഡനം നടന്നെന്ന് വ്യക്തമായതോടെ അറസ്റ്റിലായ അജേഷിനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വ്യാഴാഴ്ച്ചയാണ് അയര്‍ക്കുന്നം സ്വദേശിയായ പതിനഞ്ചുകാരിയെ കാണാതായത്. രണ്ടുദിവസത്തിന് ശേഷം അരീപ്പറമ്പിലെ ഹോളോബ്രിക്‌സ് നിര്‍മാണ കേന്ദ്രത്തിന് സമീപത്തെ പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണില്‍ അവസാനമായി ബന്ധപ്പെട്ട നമ്പര്‍ പിന്തുടര്‍ന്നാണ് അജേഷിലേക്കെത്തിയത്. ഒടുവില്‍ ചോദ്യം ചെയ്യലിലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel