ഇടുക്കി – അഞ്ചുരുളി തടാകത്തില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി – അഞ്ചുരുളി തടാകത്തില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും കൈകള്‍ ബന്ധിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

പാമ്പാടുംപാറ ആശാന്‍പടി പുളിവള്ളില്‍ മനേഷ് മോഹനന്‍, പാമ്പാടുപാറ നെല്ലിപ്പാറ കൊല്ലംപറമ്പില്‍ രാജേഷിന്റെ ഭാര്യ സൗമ്യ എന്നിവരുടെ മൃതദേഹങ്ങളാണ് അഞ്ചുരുളിതടാകത്തില്‍ കണ്ടെത്തിയത്.

അഞ്ചുരുളിയിലെത്തിയ വിനോദ സഞ്ചാരികളാണ് തടാകത്തില്‍ രണ്ട് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് ആദ്യം കണ്ടത്. സഞ്ചാരികള്‍ സമീപത്തെ വ്യാപാരികളെ വിവരം അറിയിക്കുകയും വ്യാപാരികള്‍ പോലീസില്‍ അറിയിക്കുകയുമായിരുന്നു. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്.

അഞ്ചുരുളി തടാകത്തിന് സമീപം ഇവര്‍ വന്നതെന്ന് കരുതുന്ന ഓട്ടോറിക്ഷ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ നിന്ന് 7000 രൂപ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തടാകത്തിന് സമീപം ഓട്ടോറിക്ഷ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു.

ഉടമസ്ഥനെ അന്വോഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ 18 മുതല്‍ സൗമ്യയെയും മനേഷിനെയും കാണാനില്ലന്ന് കാണിച്ച് ബന്ധുക്കള്‍ നെടുങ്കണ്ടം പോലീസില്‍ പരാതി നല്‍കിയിരുന്നു. കട്ടപ്പനയില്‍ നിന്ന് പോലീസും ഫയര്‍ഫോഴും എത്തിയാണ് മൃതദേഹങ്ങള്‍ തടാകത്തില്‍ നിന്ന് കരക്കെത്തിച്ചത്. ഇരുവരുടെയും കൈകള്‍ ബന്ധിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കട്ടപ്പന എസ് ഐ സന്തോഷ് സജീവന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here