”മണ്ടന്മാരായ സംഘ് അണികളെ, ശതം സമര്‍പ്പയാമിക്ക് തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്…”, അറിയണം ഈ തട്ടിപ്പുകള്‍; മുന്‍ ആര്‍എസ്എസ് നേതാവിന്റെ മുന്നറിയിപ്പ്

കൊച്ചി: ശബരിമലയുടെ പേരില്‍ സംസ്ഥാനത്തുടനീളം അക്രമം നടത്തിയതിന് നിയമനടപടി നേരിടുന്നവരെ സഹായിക്കാന്‍ സംഘപരിവാര്‍ ശതം സമര്‍പ്പയാമിയുമായി ഇറങ്ങുമ്പോള്‍ രണ്ടു വര്‍ഷം മുന്‍പ് പിരിച്ച ഭീമമായ തുകയുടെ കണക്കുകള്‍ ചര്‍ച്ചയാകുന്നു.

മുന്‍ ആര്‍എസ്എസ് നേതാവും സംഘപരിവാര്‍ സംഘടനയായ ക്രീഡാഭാരതിയുടെ സംസ്ഥാനസമിതിയംഗവുമായിരുന്ന കെ വി രാജഗോപാലാണ് സംഘപരിവാറിന്റെ തട്ടിപ്പ് പുറത്തുവിട്ടത്.

‘മണ്ടന്മാരായ സംഘ് അണികളേ, ശതം സമര്‍പ്പയാമിക്ക് തയ്യാറാകുന്ന നിങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന മുഖവുരയോടെയാണ് രാജഗോപാലിന്റെ വെളിപ്പെടുത്തല്‍.

രാജഗോപാലിന്റെ വാക്കുകള്‍:

മണ്ടന്മാരായ സംഘ് അണികളെ,ശതം സമര്‍പ്പയാമിക്കു തയ്യാറാവുന്ന നിങ്ങളുടെ ശ്രദ്ധക്ക്,

2016 നവംബര്‍ 3നു ഇത് പോലെ പണം പിരിച്ചെടുക്കാന്‍ ഉണ്ടാക്കിയ ഒരു സമിതി തിരുവനന്തപുരത്തു ഉണ്ടായിരുന്നു.അതില്‍ പങ്കെടുത്ത ഫോട്ടോ ആണ് താഴെ കൊടുത്തിരിക്കുന്നു .

അന്ന് പരിവാര്‍ സംഘടനയായ ക്രീഡഭാരതിയുടെ കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആയതിനാല്‍ ഈ കണ്‍വെന്‍ഷനില്‍ ഞാനും ഒരംഗം ആയിരുന്നു.

അന്ന് കണ്ണൂ രിലെ മാര്‍ക്കിസ്‌റ് അക്രമത്തില്‍ ബിജെപിക്കാര്‍ക്കു ജീവിക്കാന്‍ കഴിയുന്നില്ല എന്ന വ്യാജ പ്രചരണം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടത്താനും അത് വഴി കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷ മേഖാലയിലെ ബിജെപികാര്‍ക്ക് കൊടുക്കാന്‍ വേണ്ടി 100 കോടി ലക്ഷ്യമിട്ടു പണപ്പിരിവ് നടത്താന്‍ ഈ കണ്‍വെന്‍ഷനില്‍ ആഹ്വാനം ഉണ്ടായി…..

അങ്ങിനെ ലോകം മുഴുവന്‍ ഇന്ത്യന്‍ പണക്കാരില്‍ നിന്നും മറ്റുമായി 100കോടിക്കു മേല്‍ പണം RSS bjp നേതാക്കള്‍ പിരിച്ചെടുത്തിട്ടുണ്ട്…..അതിനു വേണ്ടി മാത്രമായിരുന്നു ജനരക്ഷയാത്രകള്‍ സം ഘടിപ്പിച്ചത്. ഈ തട്ടിപ്പിലൂടെ കുറച്ചു നേതാക്കള്‍ പല ബിസ്സിനെസ്സിലും പാര്‍ട്ണര്‍മാര്‍ ആയതായിട്ടാണ് മനസ്സിലായത്……

വയനാട്ടിലും തമിഴ്‌നാട്ടിലുമായി നിരവധി സ്വത്തുക്കള്‍ ഇക്കൂട്ടര്‍ സ്വന്തമാക്കി എന്നു പറയ പെടുന്നു…..പല അക്രമങ്ങളും കണ്ണൂരില്‍ സംഘപരിവാര്‍ നേതാക്കള്‍ ആസൂത്രണം ചെയ്യുന്നതാണെന്നു ഈ കണ്വെന്‍ഷനിലൂടെ മനസ്സിലായി.

ഈ കോടികളുടെ പിരിവിന് ശേഷം കണക്ക് അവതരിപ്പിക്കാന്‍ ഒരിക്കല്‍ പോലും ഈ കമ്മിറ്റി വിളിച്ചു ചേര്‍ക്കുകയോ ഓഡിറ്റ് ചെയ്യു കയോ ചെയ്തിട്ടില്ല. സംഘ പരിവാര്‍ കേരളത്തില്‍ അണികളെ ചുഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് അക്രമപരമ്പരകള്‍ അഴിച്ചു വിടുന്നത്…..

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോംബ് നിര്‍മ്മിക്കുമ്പോള്‍ അടക്കം വികലാന്‍ഗരായ ബിജെപി പ്രവര്‍ത്തകരെ വെച്ച് ഡല്‍ഹിയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു….

അതെ മാസം തന്നെ പല സ്റ്റേറ്റുകളിലും പണപ്പിരിവ് നടത്തി കോടികള്‍ സമ്പാദിച്ച ഇവര്‍ ഒരു രൂപ പോലും അക്രമത്തിനു ഇരയായവര്‍ക്കു കൊടുത്തില്ല.കലാപങ്ങളും മഹായാഗങ്ങളും ആണ് ഇക്കൂട്ടര്‍ക്ക് ഇപ്പോള്‍ പണപ്പിരിവിനുള്ള വേ ദിയാകുന്നത് . ജനാധിപത്യ സംവിധാനം ഇല്ലാത്തതിനാല്‍ കണക്കു അവതരിപ്പിക്കേണ്ടി വരില്ല….

ഇതിന്റെ ഒരു തുടര്‍ച്ചയാണ് ശതം സമര്‍പ്പയാമി പോലുള്ള തട്ടിപ്പുകള്‍……ഇത് മനസ്സിലായപ്പോള്‍ ആണ് 35 വര്‍ഷത്തെ സംഘപരിവാര്‍ ബന്ധം ഞാനും ഭാര്യയും വിട്ടത്…അന്ന് സ്റ്റേജില്‍ ഉണ്ടായിരുന്ന രസ ജാനു മുതല്‍ പലരും ഈ മാഫിയ ബന്ധം വിട്ടേറിഞ്ഞിട്ടുണ്ട്……….

അത് കൊണ്ട് അണികളെ പഴയ പിരിവിന്റെ കണക്കുകള്‍ എവിടെ എന്നു നിങ്ങള്‍ ഒന്ന് ചോദിച്ചു നോക്കണം….അപ്പോള്‍ നിങ്ങള്‍ക്ക് അറിയാം ഈ തട്ടിപ്പുകള്‍…….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News