“ഡബ്ബ് ചെയ്യാനെത്തിയത് റേപ്പ് ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി, സംവിധായകന്റെ മോശം ഭാഷ കാരണം മുഖത്തടിക്കേണ്ടി വന്നു”: ഭാഗ്യലക്ഷ്മി

തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവങ്ങള്‍ പലപ്പോഴായി സിനിമ മേഖലയിലെ സത്രീകള്‍ പറയാറുണ്ട്. മീടു എന്ന മുവ്‌മെന്റും അതിന് വേണ്ടി ഉള്ളതായിരുന്നു. ഇപ്പോള്‍ താന്‍ നേരിട്ട അനുഭവം തുറന്നു പറയുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി.

റേപ്പ് ചെയ്യപ്പെട്ട ഒരു കഥാപത്രത്തിനായി ആണ് ഭാഗ്യലക്ഷ്മി സ്റ്റുഡിയോയില്‍ എത്തിയത്. ഡബ്ബിംഗിനിടിയില്‍ റേപ്പ് ശരിയാകുന്നില്ലെന്ന് സംവിധായകന്‍ പറയുന്നുണ്ടായിരുന്നു. റേപ്പ് ചെയ്യുന്ന ആള്‍ക്കല്ലെ അത് ശരിയാക്കാനാകു എന്നും താന്‍ റേപ്പ് ചെയ്യപ്പെടുന്ന ആള്‍ക്കാണ് ഡബ്ബ് ചെയ്യുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

എന്നെ വിടൂ, എന്നെ വിടൂ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ് ഞാന്‍. എത്ര ടേക്ക് എടുത്തിട്ടും സംവിധായകന് തൃപ്തി വരുന്നില്ലായിരുന്നു. അയാള്‍ എഴുന്നേറ്റ് ബഹളം തുടങ്ങി. ഒരു റേപ്പ് സീന്‍ പോലും ഒന്ന് മര്യാദക്ക് ഡബ്ബ് ചെയ്യാനറിയില്ലെങ്കില്‍ പിന്നെന്ത് ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് നിങ്ങളെന്ന് ചോദിച്ച് സംവിധായകന്‍ ഒരു വൃത്തികെട്ട വാക്ക് വിളിച്ചുപറഞ്ഞു.

അതൊടെ ഡബ്ബിംഗ് ഉപേക്ഷിച്ച് ഭാഗ്യലക്ഷ്മി പുറത്തിറങ്ങി. പക്ഷേ അവരെ അങ്ങനെ വിടാന്‍ സംവിധായകന് താല്‍പര്യമില്ലായിരുന്നു. അയാള്‍ വാടി പോടി എന്നൊക്കെ വിളിച്ചു തുടങ്ങി. ഇനി വിളിച്ചാല്‍ വിവരമറിയും എന്ന് പറഞ്ഞിട്ടും അയാള്‍ അത് തുടര്‍ന്നു. അവസാനം അയാളുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News