വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പിതാവിന്‍റെ പരാതിയെ തുടർന്ന് ഡി ജി പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും.
ആറ്റിങ്ങൽ ഡിവൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ ബാലഭാസ്ക്കറിന്‍റെ മരണം അന്വേഷിക്കുന്നത്.
ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്‍റെ അച്ഛൻ ഉണ്ണി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നു.
2018സെപ്റ്റംബർ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ ബാലഭാസ്‌ക്കര്‍ ഒക്ടോബർ രണ്ടിനാണ് മരിച്ചത്.അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനിബാലയും മരണപ്പെട്ടിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here