അമ്മയേയും മുത്തശിയേയും കാണാൻ നാട്ടിലെ വീട്ടിൽ പോയ യുവതിയെ മടങ്ങിയെത്താൻ വൈകിയതിന്‍റെ പേരില്‍ ഭര്‍ത്താവ് മൊഴി ചെല്ലി.
അര മണിക്കൂറിനുള്ളിൽ അമ്മയുടെ വീട്ടിൽ പോയി മടങ്ങിയെത്തണമെന്നായിരുന്നു ഭർത്താവിന്‍റെ നിബന്ധന. പക്ഷേ യുവതി മടങ്ങിയെത്തിയപ്പോള്‍ പത്ത് മിനിറ്റ് വൈകി. ഇതോടെ സഹോദരന്‍റെ ഫോണിൽ വിളിച്ച് തന്നെ മൊഴി ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി കേന്ദ്രസർക്കാർ ഡിസംബര്‍ 27ന് ഓർഡിനൻസ് ഇറക്കിയതിന്‍റെ പിന്നാലെയാണ് ഉത്തർപ്രദേശിലെ ഇത്തില്‍ യുവാവ് ഭാര്യയെ ഫോണിലൂടെ മൊഴി ചൊല്ലിയത്.
സ്ത്രീധനത്തിന്‍റെ പേരില്‍ ഭർത്താവും കുടുംബാംഗങ്ങളും തന്നെ നിരന്തരം മർദിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ഭർത്താവ് ആവശ്യപ്പെടുന്ന തുക നൽകാൻ തന്‍റെ നിര്‍ധന കുടുംബത്തിനു കഴിയില്ല.
മർദനം മൂലം തനിക്ക് ഗർഭച്ഛിദ്രത്തിന് വിധേയയാകേണ്ടിവന്നിട്ടുണ്ടെന്നും യുവതി പറഞ്ഞു. തനിക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലങ്കില്‍ താൻ ജീവനൊടുക്കുമെന്നും യുവതി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here