നവകേരളത്തിനായി ജനകീയ ബജറ്റ്: നവകേരള നിര്‍മ്മാണത്തിന് 25 പദ്ധതികള്‍; 1000 കോടിയുടെ രണ്ടാം കുട്ടനാട് പദ്ധതി: ഓഖി പാക്കേജ് വിപുലീകരിക്കും; ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു; ശബരിമല വികസനത്തിന് 739 കോടി; പ്രളയ പുനര്‍നിര്‍മ്മാണത്തിനായി സെസ്

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ളതാണ് പിണറായി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ്.

ബജറ്റിന്റെ മൊത്തം ചെലവ് 1.42 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക പ്രതിസന്ധിയിലും പദ്ധതി അടങ്കല്‍ 2018-19 ലെ പ്രതീക്ഷിത ചെലവായ 32,564 കോടി രൂപയില്‍ നിന്നും 39,807 കോടി രൂപയായി ഉയര്‍ത്തുന്നു.

പദ്ധതിയില്‍ മാത്രം മൊത്തം 1200ല്‍പ്പരം സ്‌കീമുകളുണ്ട്. നവകേരള നിര്‍മാണത്തിനായി 25 പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയോജിത പരിപാടികളായിട്ടാണ് ഇവയോരോന്നും യാഥാര്‍ത്ഥ്യമാകുന്നത്.

ബജറ്റ് ഒറ്റനോട്ടത്തില്‍:

  • നവകേരള നിര്‍മ്മാണത്തിന് ബജറ്റില്‍ 25 പരിപാടികള്‍
  • വരുമാനം ഉയര്‍ത്തി ധനദൃഢീകരണത്തിന് ഊന്നല്‍
  • ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു
  • കുട്ടനാടിനും വയനാടിനും തീരദേശത്തിനും പ്രത്യേക പരിപാടികള്‍
  • പ്രളയദുരിതം കടക്കാന്‍ ജീവനോപാധി പാക്കേജ് 4700 കോടി രൂപ,
  • വന്‍കിട മൂലധന നിക്ഷേപത്തിനും വ്യവസായ പശ്ചാത്തലസൃഷ്ടിയ്ക്കും വിപുലമായ പരിപാടികള്‍
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി
  • കെഎസ്ആര്‍ടിസിയ്ക്ക് 1000 കോടി
  • ശമ്പളപരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം
  • ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ടു ഗഡു കുടിശിക ഡിഎ
  • 42 ലക്ഷം കുടുംബങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്
  • സാധാരണ രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും മാരക രോഗങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെയും കവറേജ്
  • ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇന്‍ഷ്വറന്‍സ് പദ്ധതി മെയ് മാസത്തില്‍ നടപ്പിലാകും
  • എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 20 കോടി
  • 20,000 കോടിയുടെ കിഫ്ബിപദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷം നടപ്പിലാകും
  • വെസ്റ്റ് കോസ്റ്റ് ജലപാതയും എലവേറ്റഡ് റെയില്‍ പാതയും, ഗതാഗതസൌകര്യങ്ങളില്‍ വമ്പന്‍ കുതിപ്പ്
  • കേരള ബാങ്ക് ഇക്കൊല്ലം നിലവില്‍ വരും

സാമ്പത്തിക സൂചകങ്ങള്‍

  • മൊത്തം ചെലവുകളില്‍ 13.88 ശതമാനം വര്‍ദ്ധന.
  • റവന്യൂ ചെലവില്‍ 9.81 ശതമാനം വര്‍ദ്ധന.
  • റവന്യു വരുമാനം 15.35 ശതമാനം ഉയരും
  • റവന്യൂ കമ്മി 1.68 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി താഴും.
  • മൂലധനച്ചെലവില്‍ 53.3 ശതമാനം വര്‍ദ്ധന.
  • മൂലധനച്ചെലവ് 12.6 ശതമാനം.
  • വായ്പയില്‍ നിന്നുള്ള റെവന്യൂചെലവിന്റെ തോത് 56.03 ശതമാനത്തില്‍ നിന്ന് 33.40 ശതമാനമായി കുറയും
  • ധനക്കമ്മി 3 ശതമാനം

പ്രധാന പ്രഖ്യാപനങ്ങള്‍

  • തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം.
  • എല്ലാ ജില്ലകളിലും നവോത്ഥാനമതിലുകള്‍.
  • സ്ത്രീശാക്തീകരണ പ്രവര്‍ത്തകയ്ക്ക് ദാക്ഷായണി വേലായുധന്‍ അവാര്‍ഡ്.
  • 2018-19 ല്‍ 10 കോടി തൊഴില്‍ ദിനങ്ങള്‍, വേതനം കൊടുക്കാന്‍ 2500 കോടി.
  • അയ്യങ്കാളി തൊഴിലുറപ്പ്പദ്ധതിയ്ക്ക് 75 കോടി.
  • പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി പ്രത്യേക സഹായം.
  • വ്യവസായ പാര്‍ക്കുകള്‍ക്ക് 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
  • ഭൂമി ഏറ്റെടുക്കാന്‍ 15600 കോടി
  • കണ്ണൂര്‍ വിമാനത്താവളത്തിനു ചുറ്റും വ്യവസായ സമുച്ചയങ്ങളുടെ ശൃംഖല.
  • വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഔട്ടര്‍ റിംഗ് റോഡും ഗ്രോത്ത് കോറിഡോറും
  • കൊച്ചിയില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കും.
  • ഐടി പാര്‍ക്കുകളില്‍ രണ്ടുവര്‍ഷം കൊണ്ട് ഒരു കോടി പതിനാറു ലക്ഷം ചതുരശ്ര അടി സ്ഥലം
  • ടെക്നോപാര്‍ക്കില്‍ നിസാന്‍ കമ്പനിയുടെ ഇലക്ട്രിക് വാഹന നിര്‍മ്മാണ കേന്ദ്രം. 2000 പേര്‍ക്കു പ്രത്യക്ഷ തൊഴില്‍.
  • ടോറസ് ഇന്‍വെസ്റ്റ്മെന്റ്, എച്ച് ആര്‍ ബ്ലോക്ക് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ ടെക്നോപാര്‍ക്കില്‍
  • മൂവായിരം പേര്‍ക്കു തൊഴില്‍ നല്‍കാന്‍ സ്പേസ് ആന്‍ഡ് എയ്റോ സെന്റര്‍ ഓഫ് എക്സെലന്‍സ്
  • കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ 2000 പേര്‍ക്കു തൊഴില്‍
  • ഏണസ്റ്റ് ആന്‍ഡ്യംങ് കമ്പനിയും കേരളത്തിലേയ്ക്ക്.
  • ടെറാനെറ്റ് എന്ന കനേഡിയന്‍ കമ്പനി തിരുവനന്തപുരത്തേയ്ക്ക്
  • തിരുവനന്തപുരത്ത് എയര്‍ ബസ് കമ്പനിയുടെ ബിസ് ലാബ്
  • കൊച്ചിയിലേയ്ക്ക് ബഹുരാഷ്ട്ര കമ്പനികള്‍.
  • തേജസ്, യൂണിറ്റി, ആള്‍ട്ടെയര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ കൊച്ചിയിലേയ്ക്ക്.
  • ലൈഫ് സയന്‍സ്പാര്‍ക്കില്‍ 230 കോടിയുടെ മെഡ്സ്പാര്‍ക്ക്.
  • ഫ്യുജിത്സു, ഹിറ്റാച്ചി കമ്പനികളും കേരളത്തിലേയ്ക്ക്.
  • ഐടി പാര്‍ക്കുകളില്‍ ഒരു ലക്ഷം തൊഴിലവസരം
  • കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 70 കോടി
  • യുവ സംരംഭകര്‍ക്ക് സീഡ് ഫണ്ടിംഗ്
  • വയനാട്ടിലെ കാപ്പിപ്പൊടി ഇനി മലബാര്‍ ബ്രാന്‍ഡില്‍
  • വയനാട്ടില്‍150 കോടി രൂപയുടെ കിന്‍ഫ്രാ മെഗാ ഫുഡ് പാര്‍ക്ക്
  • കാര്‍ബണ്‍ ക്രെഡിറ്റ് നേടാന്‍ പദ്ധതി.
  • കുരുമുളക് കൃഷിയ്ക്ക് വയനാടിന് 5 കോടി
  • നാളികേരത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ 170 കോടി.
  • വര്‍ഷംതോറും 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.
  • കേരഗ്രാമം സ്‌കീമിന് 43 കോടി രൂപ
  • നെല്‍കൃഷിയുടെ വിസ്തൃതി മൂന്നുലക്ഷം ഹെക്ടറാക്കും.
  • 20 കോടിയുടെ റൈസ്പാര്‍ക്കുകള്‍
  • നെല്‍കൃഷിയ്ക്ക് 91 കോടി
  • റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി
  • മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പന്നങ്ങള്‍ക്ക് സിയാല്‍ മോഡലില്‍ ഒരു കമ്പനി.
  • ആയിരംകോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ്
  • കുട്ടനാട് കുടിവെള്ള പദ്ധതിയ്ക്ക് 250 കോടി രൂപയുടെ കിഫ്ബി പദ്ധതി
  • കുട്ടനാട്ടില്‍ 16 കോടിയുടെ താറാവ് ബ്രീഡിംഗ് ഫാം.
  • ആലപ്പുഴ ചങ്ങനാശേരി കനാല്‍ നവീകരണത്തിനും തോട്ടപ്പള്ളി സ്പില്‍വേയുടെ ലീഡിംഗ് ചാനല്‍ പുനരുദ്ധാരണത്തിനും വകയിരുത്തല്‍
  • നദി പുനരുജ്ജീവനത്തിനും നീര്‍ത്തട വികസനത്തിനും പ്രത്യേക പദ്ധതി. പുനര്‍ജനിക്കുന്നത് 24 പുഴകള്‍, ദൈര്‍ഘ്യം 1017 കിലോമീറ്റര്‍ വകയിരുത്തല്‍ 25 കോടി
  • തീരദേശപുനരധിവാസത്തിന്റെ അടിയന്തര ചെലവുകള്‍ക്കായി 100 കോടി. തീരദേശത്ത് എല്ലാവര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് വീട്, കടലാക്രമണം തടയാന്‍ 227 കോടി
  • ചെത്തി ഹാര്‍ബര്‍ കിഫ്ബി ഏറ്റെടുക്കും. പൊഴിയൂരില്‍ പുതിയ തുറമുഖം
  • മത്സ്യത്തൊഴിലാളിക്ക് സൗജന്യനിരക്കില്‍ സാറ്റ്ലൈറ്റ് ഫോണ്‍ നല്‍കാന്‍ 13 കോടി
  • തീരദേശത്തെ അടിസ്ഥാനസൗകര്യങ്ങള്‍ക്ക് 103 കോടി രൂപ. തീരദേശ റോഡുകള്‍ക്കു 200 കോടി.
  • തീരദേശത്ത് 900 കോടിയുടെ കിഫ്ബി നിക്ഷേപം.
  • പ്രതിഭാതീരം വിദ്യാഭ്യാസ പരിപാടി വ്യാപിപ്പിക്കാന്‍ 20 കോടി
  • പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി.
  • തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് കിയോസ്‌കുകള്‍
  • മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് 10 കോടിയുടെ പ്രത്യേക സഹായം, പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂണിറ്റിന് 5 കോടി
  • മത്സ്യഫെഡിന് 100 കോടി രൂപയുടെ അടിയന്തര വായ്പ
  • പൊതുമേഖലാ വിറ്റുവരുമാനത്തില്‍ 1000 കോടിയുടെ വര്‍ദ്ധന

വന്‍കിട ഇടത്തരം വ്യവസായങ്ങള്‍ക്ക് 527 കോടി

  • കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ – 27 കോടി
  • മലബാര്‍ സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 25 കോടി
  • ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് – 24 കോടി രൂപ
  • കെല്‍ട്രോണ്‍ – 19 കോടി
  • ഓട്ടോകാസ്റ്റ് – 17 കോടി
  • കേരള സിറാമിക്സ് – 17 കോടി
  • കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിംഗ് മില്‍സ് – 13 കോടി
  • സിഡ്കോ – 11 കോടി
  • കെല്‍ട്രോണ്‍ കംപോണെന്റ്സ് – 10 കോടി
  • കേരള ഇലക്ട്രിക്കല്‍ & അലൈഡ് എഞ്ചിനീയറിംഗ് കമ്പനി – 10 കോടി
  • ട്രാന്‍സ്ഫോമേഴ്സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ്, കേരള – 10 കോടി
  • ട്രാക്കോ കേബിള്‍ കമ്പനി – 9 കോടി
  • യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്- 9 കോടി
  • സ്റ്റീല്‍ ഇന്‍ഡസ്ട്രീസ്, കേരള – 8 കോടി
  • ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്‍സ് – 7.5 കോടി
  • കോട്ടയം മില്‍സ് – 7 കോടി
  • കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് – 6 കോടി
  • സീതാറാം ടെക്സ്റ്റൈല്‍സ് – 5 കോടി
  • പ്രഭുറാംമില്‍ – 5 കോടി
  • സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്സ് – 3.5 കോടി
  • ഇടരിക്കോട് മില്‍സ് – 3 കോടി
  • കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് – 2.5 കോടി
  • കേരള ക്ലേയ്സ്ആന്‍ഡ്സിറാമിക്സ്പ്രോഡക്ട്സ് – 2 കോടി
  • ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ്ട്രാവന്‍കൂര്‍ – 2 കോടി
  • കേരള ആര്‍ടിസാന്‍സ്ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ – 1 കോടി
  • കേരള സ്റ്റേറ്റ് മിനറല്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ – 50 ലക്ഷം
  • കെല്‍പാം – 50 ലക്ഷം
  • കെ.എസ്.ഡി.പി.യുടെ നോണ്‍ബീറ്റാ ലാക്ടം പ്ലാന്റ്, 54 കോടിയുടെ ഇഞ്ചെക്ടബിള്‍ ഫാക്ടറി.
  • ഓങ്കോളജിപാര്‍ക്കിന്റെ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും.
  • കിഫ്ബി ധനസഹായത്തോടെ 6375 കോടി രൂപയുടെ ട്രാന്‍സ്ഗ്രിഡ് 2.0.
  • വൈദ്യുതി വിതരണത്തിലെ നഷ്ടം കുറയ്ക്കാന്‍ ദ്യുതി 2020-21. 8 കോടി സിഎഫ്എല്ലിനു പകരം എല്‍ഇഡി ബള്‍ബുകള്‍. എല്‍ഇഡിബള്‍ബുകള്‍ ഒരുമിച്ചു വാങ്ങുന്നതിന് കിഫ്ബി സഹായം.
  • വൈദ്യുതി മേഖലയ്ക്ക് 1781 കോടി
  • മുഖഛായ മാറ്റാന്‍ ഡിസൈന്‍ഡ്റോഡുകള്‍
  • പൊതുമരാമത്തിന് 1367 കോടി. 10000 കോടിയുടെ പാലങ്ങളും റോഡുകളും കെട്ടിടങ്ങളും നിര്‍മ്മാണഘട്ടങ്ങളില്‍
  • കേരളം ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക്.
  • ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. 12 കോടിയുടെ ഇ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ട്. ഈ വര്‍ഷം 10000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി
  • കെഎസ്ആര്‍ടിസിയില്‍ ഇലക്ട്രിക് ബസുകള്‍
  • 585 കിലോമീറ്റര്‍ വെസ്റ്റ് കോസ്റ്റ് കനാല്‍
  • മാഹി- വളപട്ടണം കനാല്‍ നിര്‍മ്മിക്കുന്നതിന് 600 കോടി
  • തെക്ക് – വടക്ക് സമാന്തര റെയില്‍പാത
  • വരുന്നു, കേരള ബോട്ട് ലീഗ്
  • തടിയ്ക്കു പകരം കയറിന്റെ ബോര്‍ഡുകള്‍. ആലപ്പുഴയില്‍ 20 കോടിയുടെ ഫാക്ടറി.
  • ചകിരി ഉല്‍പാദനം പത്തു മടങ്ങായും കയര്‍ ഉല്‍പാദനം മൂന്നു മടങ്ങായും കയര്‍ ഉല്‍പന്ന ഉല്‍പാദനം രണ്ടു മടങ്ങായും ഉയര്‍ത്തും. പുതിയ 400 ചകിരി മില്ലുകള്‍.
  • 5000 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍.
  • പ്രവാസിക്ഷേമത്തിന് 81 കോടി
  • പ്രവാസികള്‍ക്ക് അടിയന്തിരഘട്ടങ്ങളില്‍ ധനസഹായം നല്‍കാന്‍ 25 കോടി. പ്രവാസികള്‍ക്ക് നിക്ഷേപ ഡിവിഡന്റ് പദ്ധതി. പ്രവാസി ചിട്ടി എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും
  • കേരള ബാങ്ക് ഇക്കൊല്ലം, രൂപം കൊള്ളുന്നത് കേരളത്തിലെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖല
  • വിശപ്പുരഹിത കേരളം പദ്ധതി വ്യാപിപ്പിക്കും
  • സ്ത്രീകള്‍ക്കുള്ള സ്‌കീമുകള്‍ക്ക് 1420 കോടി.
  • കുടുംബശ്രീയുടെ കീഴില്‍ കേന്ദ്രീകൃത ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും
  • ജെറിയാട്രിക് കെയറിന് 2000 സ്ത്രീകള്‍ക്ക് പ്രൊഫഷണല്‍ പരിശീലനം.
  • കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് നാലു ശതമാനം പലിശയ്ക്ക് 3500 കോടിയുടെ ബാങ്കുവായ്പ.
  • കടക്കെണിയില്‍പ്പെട്ട കുടുംബശ്രീ സംഘങ്ങള്‍ക്ക് 20 കോടിയുടെ പുനരുദ്ധാരണ പദ്ധതി.
  • 10000 പട്ടികവിഭാഗക്കാര്‍ക്ക് പ്ലെയ്സ്മെന്റ്
  • ഭൂരഹിതഭവനരഹിതര്‍ക്കുള്ള ഭവന സമുച്ചയങ്ങള്‍ക്കായി 1296 കോടി
  • കേരളത്തിന് സാര്‍വ്വത്രിക ആരോഗ്യ സുരക്ഷാപദ്ധതി. മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യപരിരക്ഷ
  • ആശാപ്രവര്‍ത്തകരുടെ ഹോണറേറിയത്തില്‍ 500 രൂപ വര്‍ദ്ധന.
  • 30,000 കോടി രൂപയുടെ കിഫ്ബി പദ്ധതികള്‍ പ്രവര്‍ത്തനപഥത്തിലേയ്ക്ക്
  • കാര്‍ഷികമേഖലയില്‍ 2500 കോടി
  • സംസ്ഥാന ക്രോപ്പ് ഇന്‍ഷ്വറന്‍സ് സ്‌കീം നടപ്പാക്കാന്‍ 20 കോടി
  • മൃഗപരിപാലന മേഖലയ്ക്ക് 450 കോടി. ഡയറി ഡിപ്പാര്‍ട്ട്മെന്റിന് 108 കോടി.
  • ഈ സീസണില്‍ ഒരു ലക്ഷം ടണ്‍ തോട്ടണ്ടി ലഭ്യമാക്കും. കാഷ്യൂ ബോര്‍ഡിന് സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ 250 കോടിയുടെ വായ്പ. കശുവണ്ടി കോര്‍പറേഷനും കാപ്പെക്സും ആധുനീകരിക്കാന്‍ 19 കോടി
  • കയര്‍ വ്യവസായത്തിന് 142 കോടി. എന്‍സിഡിസിയില്‍ നിന്ന് 89 കോടിയുടെ വായ്പ
  • കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 170 കോടി. കൈത്തറി, പവര്‍ലൂം മേഖലയ്ക്ക് 56 കോടി രൂപ. ഖാദി വ്യവസായത്തിന് 14 കോടി രൂപ. ഹാന്‍ഡിക്രാഫ്റ്റ് വികസന സ്‌കീമുകള്‍ക്കായി 3.5 കോടി
  • ഐടി മേഖലയ്ക്ക് 574 കോടി
  • ടൂറിസം മേഖലയ്ക്ക് 372 കോടി
  • ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 132 കോടി
  • ബേപ്പൂരിലെ ചാലിയത്ത് ഫിഷ് ലാന്റിംഗ് സെന്റര്‍
  • വയോജന സംരക്ഷണത്തിന് ബൃഹദ് പദ്ധതി.
  • 20000 വയോജന അയല്‍ക്കൂട്ടങ്ങള്‍. ഓരോ അയല്‍ക്കൂട്ടത്തിനും 5,000 രൂപ ഗ്രാന്റ്. സായംപ്രഭ, വയോമിത്രം പരിപാടികള്‍ക്ക് 30 കോടി. ആശുപത്രികള്‍ വയോജനസൗഹൃദമാക്കാന്‍ 10 കോടി
  • ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വര്‍ദ്ധിപ്പിക്കും. പെന്‍ഷന്‍ ഇനി 1200 രൂപ.
  • ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് 1000 കോടി
  • പട്ടികജാതിവിഭാഗത്തിന് 1977 കോടിയുടെ പദ്ധതി. പട്ടികജാതി ഉപപദ്ധതിയുടെ സംസ്ഥാനതല അടങ്കല്‍ 1649 കോടി
  • ന്യൂനപക്ഷക്ഷേമത്തിനായി 49 കോടി രൂപ. ന്യൂനപക്ഷക്ഷേമ വികസന കോര്‍പ്പറേഷന് 15 കോടി. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ന്യൂനപക്ഷ പഠനകേന്ദ്രം. ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്കായി ഒരു പ്രത്യേക ബ്ലോക്ക്.
  • പിന്നാക്ക സമുദായക്ഷേമത്തിന് 114 കോടി. ഒഇസി സ്‌കോളര്‍ഷിപ്പിന് 53 കോടി രൂപ. ഒ.ബി.സി.ക്കുള്ള സ്‌കോളര്‍ഷിപ്പിന് 50 കോടി
  • കേരള സ്റ്റേറ്റ് മുന്നോക്കക്ഷേമ വെല്‍ഫെയര്‍ കോര്‍പ്പറേഷന് 42 കോടി
  • ശബരിമലയില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കാന്‍ 141 കോടിയുടെ കിഫ്ബി പദ്ധതിക്ക് തുടക്കം. ശബരിമല റോഡുകള്‍ക്ക് 200 കോടി
  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം. മലബാര്‍, കൊച്ചി ദേവസ്വങ്ങള്‍ക്കായി 36 കോടി
  • ആരോഗ്യമേഖലയ്ക്ക് 4000 കോടി. ആശുപത്രികള്‍ക്ക് 1000 കോടി കിഫ്ബി മുതല്‍ മുടക്ക്. മെഡിക്കല്‍ കോളജുകള്‍ക്ക് 232 കോടി
  • ഹോംകോ പുതിയ മരുന്നു ഫാക്ടറി ഇക്കൊല്ലം പ്രവര്‍ത്തനം ആരംഭിക്കും. 10 കോടിയുടെ വകയിരുത്തല്‍
  • റീജണല്‍ കാന്‍സര്‍ സെന്ററിന് 73 കോടി. ആര്‍സിസിയില്‍ 14 നിലയുള്ള പുതിയ ബ്ലോക്ക് 2020ല്‍ പൂര്‍ത്തിയാക്കും. വിസ്തൃതി രണ്ടേമൂക്കാല്‍ ലക്ഷം ചതുരശ്രയടി.
  • വിദ്യാഭ്യാസമേഖലയില്‍ 4000 കോടിയുടെ റെക്കോഡ് ചെലവ്. സര്‍വകലാശാലകള്‍ക്ക് 1513 കോടി.
  • കിഫ്ബി ധനസഹായത്തോടെ കോളേജ് കെട്ടിടങ്ങള്‍ നവീകരിക്കുന്നതിന് 300.74 കോടിയുടെ പദ്ധതി
  • കലാസംസ്‌ക്കാര മേഖലയ്ക്ക് 157 കോടി
  • അമ്പലപ്പുഴ തകഴി സ്മാരകനവീകരണത്തിന് 5 കോടി, വൈക്കത്തെ പി.കൃഷ്ണപിള്ള സ്മാരകത്തിന് 1 കോടി, കൂന്നമ്മാവിലെ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷം രൂപ, ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ വീട് സംരക്ഷിക്കാന്‍ 1 കോടി, കുമാരഗുരുവിന്റെ സ്മരണയ്ക്കുള്ള പി.ആര്‍.ഡി.എസ് കോളേജിന്റെ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് 1 കോടി
  • കേരളത്തിലെ പ്രമുഖ ലൈബ്രറികളിലെ പത്രശേഖരത്തിന്റെ ഡിജിറ്റലൈസേഷന് ആര്‍ക്കേവ്സിന് 2 കോടി
  • ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 20 ശതമാനം ഉയര്‍ത്തും
  • സ്പോര്‍ട്സ് മേഖലയ്ക്ക് 529 കോടിയുടെ കിഫ്ബി സഹായം
  • ചെങ്ങന്നൂര്‍ ബൈപ്പാസ്, ആറ്റിങ്ങല്‍ നഗരറോഡിന്റെ വീതി കൂട്ടല്‍, കൊല്ലത്തെ ബൈപ്പാസിലെ ചെങ്കോട്ട റോഡ് ജംഗ്ഷനില്‍ ഫ്ലൈഓവര്‍.
  • തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്ലാന്‍ ഗ്രാന്റില്‍ 500 കോടിയുടെ വര്‍ദ്ധന.
  • സര്‍ക്കാര്‍ ഓഫീസുകള്‍ സ്ത്രീ സൗഹൃദമാക്കാന്‍ 50 കോടി
  • ജൂണ്‍ 1 മുതല്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നേഷന്‍ സംവിധാനം (എ.എന്‍.പി.ആര്‍) വഴി കേരളത്തിലേയ്ക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളിലും തല്‍സമയം ഇ-വേബില്‍ പരിശോധന
  • ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ദ്ധന.
  • റവന്യു വകുപ്പില്‍ സര്‍ട്ടിഫിക്കറ്റിനും മറ്റും അപേക്ഷിക്കുന്നതിന് 5 രൂപ സ്റ്റാമ്പ് ഒട്ടിക്കണമെന്ന നിബന്ധന എടുത്തുകളയുന്നു.
  • പാട്ടക്കുടിശികയ്ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News