അബുദാബി: മൂന്നു ഷോട്ടുകള്‍ കൊണ്ട് എഎഫ്സി ഏഷ്യൻ കപ്പിൽ പുതിയ ചരിത്രം എഴുതിച്ചേര്‍ത്ത് ഖത്തര്‍. അഞ്ചാമത്തെ കിരീടവും ലക്ഷ്യം വെച്ച് ഇറങ്ങിയ ജപ്പാനെ, ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഖത്തര്‍ കിരീടം നേടിയത്. 12-ാം മിനിറ്റിൽ ജപ്പാനെ ഞെട്ടിച്ചുകൊണ്ട് ആദ്യ ഗോള്‍.
ആൽ മുഈസ് അലിയാണ് ആദ്യഗോള്‍ നേടിയത്. 15 മിനിറ്റിനുശേഷം വീണ്ടും അബ്ദുൽ അസീസ് ഹതീമിലൂടെ അടുത്ത ഗോള്‍.
രണ്ടാം പകുതിയിൽ മികച്ച തിരിച്ചുവരവു നടത്തിയ ജപ്പാൻ 69-ാം മിനിറ്റിൽ മിനാമിനോയിലൂടെ ഒരു ഗോൾ മടക്കി. എന്നാൽ ഖത്തറിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് 83-ാം മിനിറ്റിൽ അക്രം അഫിഫും അവസാന ആണിയടിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here