പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇമാം പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്; കേസില്‍ കൂടുതല്‍ പ്രതികള്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുന്‍ ഇമാം പീഡിപ്പിച്ച കേസില്‍ വഴിത്തിരിവ്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന സൂചന നല്‍കി അന്വേഷണസംഘം.

പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ആദ്യം മൊഴി നല്‍കാത്തത് അമ്മയെ പേടിച്ചിട്ടെന്നും നെടുമങ്ങട് ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു.

തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിങിനൊടുവിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്.ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയും എസ് എ ടി ആശുപത്രിയിലെ ഡോക്ടറോടും കുട്ടി പീഡനം നടന്നതായി സമ്മതിക്കുകയായിരുന്നു.

കൃത്യമായ വൈദ്യപരിശോധനയിലും പീഡനവിവരം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പീഡനം നടന്നെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ആദ്യം മൊഴി നല്‍കാത്തത് അമ്മയെ പേടിച്ചിട്ടെന്നും നെടുമങ്ങട് ഡിവൈഎസ്പി ഡി അശോകന്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപെടുത്തിയിട്ടുണ്ടെന്നും പ്രതി ഷഫീഖ് അല്‍ ഘാസിമിയെ ഉടന്‍ പിടികൂടാന്‍ ആകുമെന്നും അദ്ദേഹം പ്രതികരിച്ചു.

ഇമാമിനെതിരെ പെണ്‍കുട്ടിയോ വീട്ടുകാരോ നേരത്തേ പരാതി നല്‍കാന്‍ തയ്യാറാകാത്തത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് മേല്‍ ഇമാമിനുള്ള സ്വാധീനമാണെന്നും പീഡന വിവരം ചിലര്‍ക്ക് അറിയാമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News