മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മകനെ വെട്ടിനുറുക്കി അച്ഛന്‍; മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഈ ക്രൂരസംഭവം ഇങ്ങനെ

മകന്റെ ഭാര്യയെ സ്വന്തമാക്കാന്‍ മകനെ വെട്ടിനുറുക്കി ഒരച്ഛന്റെ ക്രൂരത. പഞ്ചാബിലാണ് മനുഷ്യമനസ്സിനെ മരവിപ്പിക്കുന്ന ഈ ക്രൂരസംഭവം നടന്നത്. കൊല്ലപ്പെട്ട രജ്വീന്ദര്‍ സിങ് തന്റെ ഭാര്യയും പിതാവും തമ്മിലുള്ള പ്രണയത്തെ ചൊല്ലി നിരന്തരം അച്ഛനുമായി കലഹിച്ചിരുന്നു.

പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് പിതാവ്, മരുമകളായ തന്റെ പ്രണയിനിയെ സ്വന്തമാക്കാന്‍ സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തിയത്. 62 വയസുകാരനായ ഛോട്ടാസിങാണ് നാല്‍പ്പതുകാരനായ മകന്‍ രജ്വിന്ദര്‍ സിങ്ങിനെ കൊലപ്പെടുത്തിയത്.

ഉറങ്ങി കിടന്ന രജ്വീന്ദര്‍ സിങിനെ ഛോട്ടാസിങ് ആദ്യം തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകനെ കൊലപ്പെടുത്തിയിട്ടും ക്രൂരത തീരാതെ മൃതദേഹം ചെറുകഷ്ണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു പ്രണയം കൊണ്ട് അന്ധനായി പോയ ആ പിതാവ്.

കഷ്ണങ്ങളാക്കിയ മകന്റെ മൃതദേഹം പിന്നീട് പ്ലാസ്റ്റിക് കവറിലാക്കി സമീപമുള്ള അഴുക്കുചാലിലേയ്ക്ക് വലിച്ചെറിഞ്ഞു. ഛോട്ടാസിങിന്റെ അനന്തരവനായ ഗുര്‍ചരണ്‍ സിങ് ഉറക്കമുണര്‍ന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വീടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് കണ്ട ഗുര്‍ചരണ്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രജ്വിന്ദര്‍ സിങ്, ജസ്വീര്‍ കൗറിനെ വിവാഹം കഴിച്ചത്.

ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഭാര്യയും അച്ഛനുമായുള്ള പ്രണയത്തെച്ചൊല്ലി രജ്വിന്ദര്‍ സിങ്ങ് കലഹിച്ചിരുന്നതായും പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഛോട്ടാസിങിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News