രാജ്യം ഭീകരാക്രമണത്തില്‍ ഞെട്ടിയിരിക്കുമ്പോള്‍ പൊതുപരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യം ഭീകരാക്രമണത്തില്‍ ഞെട്ടിയിരിക്കുമ്പോള്‍ പൊതുപരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദില്ലി അദ്ധ്യക്ഷന്‍ മനോജ് തിവാരി ഡാന്‍സ് പാര്‍ടി നടത്തിയപ്പോള്‍ ദേശിയ അദ്ധ്യക്ഷന്‍ അമിത് ഷാ ചിരിച്ചുലസിച്ച് പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. അതേ സമയം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ടികള്‍ പ്രചാരണപരിപാടികള്‍ റദാക്കി.

നാല്‍പതിലേറെ ജവാന്‍മാര്‍ ഒരൊറ്റ ബോംബ് സ്‌ഫോടനത്തില്‍ ചിന്നഭിന്നമായി നില്‍ക്കുന്ന രാജ്യത്തിന് മുന്നില്‍ പാര്‍ടി പരിപാടികളും ഉദ്ഘാടനങ്ങളുമായി ദിവസം ചിലവഴിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷ സമിതിയോഗത്തിന് ശേഷത്തിന് വിശദാംശങ്ങള്‍ അറിയിക്കാന്‍ മന്ത്രി അരുണ്‍ ജറ്റ്‌ലി ഹാളിന് പുറത്തേയ്ക്ക് എത്തുന്നതിന് മുമ്പ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച പ്രധാനമന്ത്രി ദില്ലി റയില്‍വേ സ്റ്റേഷനിലേയ്ക്ക് കുതിച്ചു.

സ്വന്തം മണ്ഡലമായ വാരണാസിയിലേയ്ക്കുള്ള ഹൈ സ്പീഡ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ലക്ഷ്യം.ഉദ്ഘാടനം കഴിഞ്ഞ മോദി ഝാന്‍സിയിലെ പാര്‍ടിയുടെ തിരഞ്ഞെടുപ്പ് റാലിയിലെത്തി.

ജവാന്‍മാരുടെ മൃതദേഹങ്ങള്‍ കാശ്മീരിലെ ആശുപത്രിയില്‍ നിന്നും വിമാനത്താവളത്തിലേയ്ക്ക് മാറ്റുകയായിരുന്നു അപ്പോള്‍. ജവാന്‍മാരുടെ കുടുംബത്തിന്റെ നിലവിളികള്‍ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ മോദി റാലിയില്‍ രാഷ്ട്രിയ പ്രസംഗം നടത്തുന്നു.അതിന് ശേഷം ബീഹാറിലെത്തിയ മോദി നിരവധി പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

ഇന്നലെ തീവ്രവാദ ആക്രമണം അറിഞ്ഞയുടന്‍ വാര്‍ത്താസമ്മേളനം പോലും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി റദ്ദ് ചെയ്ത സമയത്ത് കര്‍ണ്ണാടകയിലെ ബിജെപി റാലിയില്‍ ചിരിച്ചുലസിച്ച് സംസാരിക്കുന്ന അമിത് ഷായുടെ ദൃശ്യങ്ങളും പുറത്ത് വന്നു. ഭീകരാക്രമണത്തെ അപലപിച്ച് ശേഷമായിരുന്നു അമിത് ഷായുടെ ആഹഌദത്തോടെയുള്ള പ്രസംഗം.

യോഗി ആദിത്യനാഥും കേരളത്തിലെ പരിപാടികള്‍ മുടക്കമില്ലാതെ നടത്തി.ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരി അര്‍ദ്ധരാത്രി ഡാന്‍സ് പാര്‍ടി നടത്തിയായിരുന്നു ഭീകരാക്രമണം അറിഞ്ഞ രാജ്യത്തോട് പ്രതികരിച്ചത്.കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ തമിഴ്‌നാട്ടിലെ എ.ഐ.എ.ഡി.എം.കെ. സഖ്യ ചര്‍ച്ചകള്‍ നടത്തി പാര്‍ടിയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന തിരക്കിലായിരുന്നു.നാല്‍പ്പതിലേറെ സൈനീകര്‍ കൊല്ലപ്പെട്ടിട്ടും രാജ്യത്ത് ദുഖാചരണം പോലും ഉണ്ടായില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News