ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പുളകം കൊള്ളുന്ന സംഘപരിവാരം ഭീരുക്കളുടെ തടവറയാണ്; അടി വരുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ നിവര്‍ന്ന് നില്‍ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍ : നിതീഷ് നാരായണന്‍

ദില്ലി സര്‍വകലാശാലയില്‍ ക‍ഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ തുടര്‍ച്ചയായി ക്രൂരമായ അക്രമമാണ് അ‍ഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.

ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ദില്ലി ചലോ പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പ്രചരണാര്‍ത്ഥം ലഘുലേഖകള്‍ സര്‍വകലാശാലയില്‍ വിതരണം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ ക‍ഴിഞ്ഞ വെള്ളിയാ‍ഴ്ച ദില്ലി സര്‍വകലാശാലയില്‍ വച്ച് എബിവിപിക്കാര്‍ ക്രൂരമായി മര്‍ദ്ധിച്ചിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലായില്‍ പ്രതിഷേധം സംഘടിപ്പിച്ച എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ക്കെതിരെയും ക്രൂരമായ അക്രമമാണ് എബിവിപി അക്രമികള്‍ അ‍ഴിച്ചുവിട്ടത്. നിതീഷ് നാരായണന്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.

എന്നാല്‍ അക്രമങ്ങള്‍കൊണ്ട് തളര്‍ത്താനാവില്ലെന്നും ഏത് നിമിഷവും എവിടെ വച്ചും ആക്രമിക്കപ്പെടും എന്ന ഉറപ്പില്‍ തന്നെയാണ് രാഷ്ട്രീയം പറയുന്നതും പോരാടുന്നതുമെന്നും നിതീഷ് നാരായണന്‍ പറഞ്ഞു.

‘ജനാധിപത്യത്തിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തുന്നവരാണവര്‍. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ പുളകം കൊള്ളുന്ന സംഘപരിവാരം ഭീരുക്കളുടെ തടവറയാണ്.

അടി വരുന്നുണ്ട് എന്ന് അറിഞ്ഞു കൊണ്ട് തന്നെ നിവര്‍ന്ന് നില്‍ക്കുന്ന എന്റെ സഖാക്കളാണ് ധീരര്‍. എല്ലാ മര്‍ദനങ്ങളെയും വേട്ടയാടലുകളെയും അതിജീവിച്ച് അവര്‍ ചെറുത്തുനില്‍പിന്റെ ഏറ്റവും മനോഹരമായ അധ്യായങ്ങള്‍ എഴുതും.’ നിതീഷ് നാരായണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here