ലോങ്ങ് മാർച്ചിൽ വിരണ്ട്‌ ഫഡ്‌നാവിസ് സർക്കാർ; കർഷകരെ വഴിയിൽ തടഞ്ഞും കള്ളക്കേസുകൾ ചുമത്തിയും പോലീസ്

മുംബൈ: കിസാൻ സഭയുടെ നേതൃത്വത്തിൽ നാസിക്കിൽ നിന്നും ആരംഭിക്കുന്ന ലോങ്ങ് മാർച്ചിൽ വിറളി പൂണ്ട ഫഡ്‌നാവിസ് സർക്കാർ ആദ്യ നടപടിയായി കർഷകരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചു. മഹാരാഷ്ട്രയുടെ വിവിധയിടങ്ങളിലായി കർഷകരെയും സംഘടനാ പ്രവർത്തകരെയും തടഞ്ഞു വച്ചു ബുദ്ധിമുട്ടിക്കുന്ന റിപ്പോർട്ടുകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കിസാൻ സഭയുടെ മഹാരാഷ്ട്ര ജനറൽ സെക്രട്ടറി ഡോ അജിത് നവളെയുടെ മേൽ നിരവധി കള്ളക്കേസുകൾ ചുമത്തിയാണ് കഴിഞ്ഞ ഏഴു ദിവസമായി സർക്കാരും പോലീസും ബുദ്ധിമുട്ടിക്കുന്നത്. ബി ജെ പി സർക്കാരിന്റെ അനീതിക്കെതിരെ അഖിൽ ഭാരതീയ കിസാൻ സഭയും ഇടതുപക്ഷവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ന് താനെ – പാൽഘർ ജില്ലകളിൽ നിന്നും ലോംഗ് മാർച്ചിൽ അണി ചേരുവാൻ നാസിക്കിലേക്കു തിരിച്ച പതിനായിരക്കണക്കിന് കർഷകരെ സർക്കാർ നിർദ്ദേശ പ്രകാരം ജവഹർ, ഡഹാണു, ദുംധൽവാഡി, വിക്രംഗഡ്, കസാറാ തുടങ്ങിയ ഇടങ്ങളിൽ തടഞ്ഞു വച്ചിരിക്കുകയാണെന്നാണ് കിസാൻ സഭ പ്രസിഡന്റ് ഡോ അശോക് ധാവളെ അറിയിച്ചത്.

കഴിഞ്ഞ അഞ്ചു മണിക്കൂറായി കർഷകർ പൊരി വെയിലത്ത് വിവിധയിടങ്ങളിലായി കുരുങ്ങി കിടക്കുന്നതായാണ് അറിയുവാൻ കഴിയുന്നത്. കർഷകരുടെ ശക്തമായ പ്രതിക്ഷേധങ്ങളുടെ ഫലമായി ചിലയിടങ്ങളിൽ പോകുവാനള്ള അനുവാദം കൊടുത്തുവെങ്കിലും അഹമ്മദ് നഗർ ജില്ലയിൽ ദിവസങ്ങളായി കർഷകരെ പോലീസ് ഭീകരമാം വിധം പീഡിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News