ഇടറാത്ത പാദങ്ങളുമായി ആ പോരാളികള്‍ നടന്ന് തുടങ്ങി; പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിനൊപ്പം; രണ്ടാം ലോങ്മാര്‍ച്ചിന് തുടക്കം

പൊലീസ് വിലക്കും പ്രതിസന്ധികളും മറികടന്ന് കിസാന്‍ സഭ ലോംഗ് മാര്‍ച്ച് നാസികില്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇടങ്ങളില്‍ കര്‍ഷകരെ പൊലീസ് തടയുയും അറസ്റ്റ് ഭീഷണിയും നടത്തിയിരുന്നു.

അതിനാല്‍ പലര്‍ക്കും നാസിക്കില്‍ എത്താനായില്ല. ഇവര്‍കൂടി എത്തിയ ശേഷം നാളെ രാവിലെ മുംബൈയിലേക്കുള്ള മാര്‍ച്ച് ആരംഭിക്കും.

ആദ്യത്തെ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഉറപ്പുകള്‍ നടപ്പാക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് വീണ്ടും മാര്‍ച്ച് നടത്തുന്നത്.

180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷക മാര്‍ച്ച്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഇത്തവണയും സര്‍ക്കാര്‍ മുട്ടുകുത്തി.

മാര്‍ച്ചിന് അനുമതി നിഷേധിച്ച് നടുറോഡില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം, നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സമര നേതൃത്വം ഏറ്റെടുത്ത് കര്‍ഷകര്‍, ഇങ്ങനെ പ്രതിസന്ധികള്‍ ഒരോന്നും അതിജീവിച്ചാണ് രണ്ടാം കിസാന്‍ ലോംഗ് മാര്‍ച്ചിന് നാസികില്‍ തുടക്കമായത്.

മാര്‍ച്ചിനായി വാഹനങ്ങളിലും കാല്‍നടയായും എത്തിയ കര്‍ഷകരെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞതിനെതുടര്‍ന്ന് വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്ക് നാസിക്കില്‍ എത്താനായിട്ടില്ല.

ലോങ് മാര്‍ച്ച് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവര്‍ കൂടി എത്തിയ ശേഷം നാളെ രാവിലെ മുംബൈയിലേക്ക് മാര്‍ച്ച് പുറപ്പെടും. മാര്‍ച്ച് കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള ഉദ്ഘാടനം ചെയ്തു.

23 ജില്ലകളില്‍ നിന്നായി 50000ത്തോളം കര്‍ഷകരാണ് സമരത്തില്‍ അണിനിരക്കുന്നത്. ആദ്യത്തെ ലോംഗ് മാര്‍ച്ച് കഴിഞ്ഞ് ഒരു വര്‍ഷത്തോളമായിട്ടും നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ തയ്യാറാകാഞ്ഞതോടെയാണ് രണ്ടാം ലോംഗ് മാര്‍ച്ച്.

സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക,പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കുക, തുടങ്ങിയ മുന്‍ ആവശ്യങ്ങള്‍ കര്‍ഷകര്‍ വീണ്ടും മുന്നോട്ട് വയ്ക്കുന്നു. മാര്‍ച്ച് നടത്തിക്കൊണ്ട് മാത്രമേ ഇനി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് കിസാന്‍ സഭ

പഴയ മാര്‍ച്ചിന്റെ മാതൃകയില്‍ തന്നെയാകും ഈ മാര്‍ച്ചും. 180 കിലോമീറ്ററോളം താണ്ടി 27ന് മഹാരാഷ്ട്രാ നിയമസഭ വളയാനാണ് കര്‍ഷകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here