ജിദ്ദ: സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങുന്നു.
നിസാര കുറ്റങ്ങളിലായി സൗദി ജയിലില്‍ കഴിയുന്ന 850 തോളം പേര്‍ക്കാണ് മോചനം സാധ്യമാകുക. 1500 ഓളം ഇന്ത്യക്കാരാണ് വിവിധ കേസുകളില്‍ പെട്ട് സൗദിയില്‍ ജയിലുകളില്‍ കഴിയുന്നത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്, തടവുകാരെ വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്.
ഇന്ത്യാ സന്ദർശന വേളയിലെ പ്രഖ്യാപനത്തിന്റെ ആശ്വാസം ഏതെല്ലാം വിഭാഗത്തിലുള്ള തടവുകാർക്ക് ലഭിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വിവരം ലഭ്യമായിട്ടില്ല. രാജകുമാരന്‍റെ പാക് സന്ദര്‍ശന വേളയില്‍ 2100 പാക് തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here