മുഖ്യമന്ത്രി പിണറായി വിജയന് എതിരെ യൂത്ത്കോണ്ഗ്രസ് നേതാവിന്റെ കൊലവിളി പ്രസംഗം. മുഖ്യമന്ത്രിയുടെ കഴുത്തിൽ കത്തി വെക്കുമെന്നും യൂത്ത് കോണ്ഗ്രസ്. യൂത്ത്കോണ്ഗ്രസ് സംസ്ഥാന നേതാവ് ബാലു കനാൽ ആണ് തൃശൂരിൽ പൊതു വേദിയിൽ കൊലവിളി മുഴക്കിയത്.
തൃശൂർ കോപ്പറേഷന് മുന്നിൽ നടന്ന യൂത്ത് കോണ്ഗ്രസ് ഉപവാസ സമരത്തിൽ ആയിരുന്നു ബാലു കനാൽ മുഖ്യമന്ത്രിക്ക് എതിരെ കൊലവിളി പ്രസംഗം നടത്തിയത്. പിണറായിയുടെ കഴുത്തിൽ കത്തിവെച്ച് സമാധാനം സൃഷ്ടിക്കുമെന്നും ഇത് യൂത്ത് കോണ്ഗ്രസ് വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാണെന്ന് പറഞ്ഞ ബാലു കനാൽ കത്തി എടുക്കാൻ യൂത്ത് കോണ്ഗ്രസിന് മടിയില്ല എന്നും പറയുന്നു.
ബാലു കനാൽ യൂത്ത് കോണ്ഗ്രസ് തൃശൂർ പാർലമെണ്ട് കമ്മിറ്റി സെക്രട്ടറിയും ചേർപ്പ് സർവീസ് സഹകരണ സംഘം ഡയറക്ടറുമാണ്.
കാസർകോട് വിഷയത്തിൽ സംസ്ഥാനത്ത് ഒട്ടാകെ കനത്ത ആക്രമണങ്ങളും കലാപങ്ങലും ആണ് കോണ്ഗ്രസും യൂത്ത് കോണ്ഗ്രസും അഴിച്ചു വിട്ടത്.തൃശൂർ ജില്ലയിൽ സാഹിത്യ അക്കാദമി ആക്രമിച്ച യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ സാഹിത്യകാരന്മാർക്ക് എതിരെയും സാമൂഹിക പ്രവർത്തകർക്ക് എതിരെയും തെറി വിളി പ്രകടനവും സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ മാഷിന്റെ വാഹനം ആക്രമിക്കുകയും ചെയ്‌തിരുന്നു.
അന്നത്തെ യൂത്ത് കോണ്ഗ്രസ് ആക്രമണത്തിന് എതിരെ മുഖ്യമന്ത്രി അടക്കമുള്ളവർ രംഗത്ത് വരുകയും ചെയ്തിരുന്നു.ഇത്തരം അക്രമങ്ങളുടെ തുടർച്ച ആയിട്ടാണ് മുഖ്യമന്ത്രിക്ക് എതിരെ യൂത്ത് കോണ്ഗ്രസിന്റെ സംസ്ഥാന നേതാവിന്റെ ഇപ്പോഴത്തെ കൊലവിളി പ്രസംഗം.
മുഖ്യമന്ത്രിക്ക് എതിരെ കൊലവിളിപ്രസംഗം നടത്തിയ ബാലു കനാലിനെ ഇപ്പോഴും സംരക്ഷിക്കുന്ന നിലപാട് ആണ് ഇപ്പോഴും യൂത്ത് കോണ്ഗ്രെസ് സംസ്ഥാന കമ്മറ്റിയും തൃശൂർ DCC യും സ്വീകരിക്കുന്നത്.ബാലു കനാലിന്റെ കൊലവിളിയെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് പീപ്പിൾ ടി.വി യോട് പറഞ്ഞു.
കാസർകോട് വിഷയത്തിൽ സംസ്ഥാന വ്യാപക അക്രമങ്ങൾ കോണ്ഗ്രസ് വ്യാപിപ്പിക്കുന്നതിന് ഇടയിലാണ് യൂത്ത് കോണ്ഗ്രസ് നേതാവിന്റെ മുഖ്യമന്ത്രിക്ക് എതിരായ ഈ കൊലവിളി .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here