ജലവിഭവ വകുപ്പിന് പ്രളയ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ച രൂപ കാനറാ ബാങ്കിലേക്ക് മാറ്റാനുളള നീക്കത്തില്‍ വിശദീകരണവുമായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍

ജലവിഭവ വകുപ്പിന് പ്രളയ പുനര്‍നിര്‍മ്മാണത്തിന് അനുവദിച്ച 538 കോടി രൂപ കാനറാ ബാങ്കിലേക്ക് മാറ്റാനുളള നീക്കത്തില്‍ വിശദീകരണവുമായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍.

സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി മാത്രമേ പണം പിന്‍വലിക്കുകയുളളു എന്ന് ജലസേചന വകുപ്പ് ചീഫ് എഞ്ചീനിയര്‍ ജോഷി വ്യക്തമാക്കി. വന്‍തുക ട്രഷറിയ്ല്‍ നിന്ന് പിന്‍വലിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ പേകുന്നു എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന ധനവകുപ്പ് അടിയന്തിരമായി അനുവദിച്ച 538 കോടി രൂപ ട്രഷറിയില്‍ നിന്ന് പിന്‍വലിച്ച് ദേശസാല്‍കൃതബാങ്കിലേക്ക് മാറ്റാനുളള നീക്കം ജലവിഭവ വകുപ്പിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. പണം കാനാറാ ബാങ്കിലേക്ക് നിക്ഷേപിക്കാനായിരുന്നു നീക്കം.

തിരുവനന്തപുരം ജില്ലാ ട്രഷറിയില്‍ പണം പിന്‍വലിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചീനിയര്‍ കത്ത് നല്‍കിയതോടെയാണ് വാര്‍ത്ത പുറത്തായത്. കോടികണക്കിന് രൂപ ഒറ്റയടിക്ക് പിന്‍വലിക്കാനാകില്ലെന്നും ഇനം തിരിച്ച് ബില്ല് നല്‍കിയാല്‍ പണം ആവശ്യാനുസരണം പണം ട്രഷറിയില്‍ നിന്ന് എടുക്കാമെന്ന് ധനവകുപ്പും നിലപാട് എടുത്തു.

പണം പിന്‍വലിക്കാന്‍ കത്ത് നല്‍കി എന്നത് സത്യമാണെന്ന് ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എഞ്ചീനിയര്‍ ജോഷി ചോദ്യത്തിന് മറുപടിയായി പറഞ്ഞു

സര്‍ക്കാരിന്റെ അനുമതിയോടെ മാത്രമേ പണം പിന്‍വലിക്കു എന്നാണ് ജലസേചന ഉദ്യോഗസ്ഥര്‍ അറിയിച്ചത് ധനവകുപ്പ് എതിര്‍പ്പ് ഉയര്‍ത്തിയതിനാല്‍ തുക പിന്‍വലിക്കാന്‍ കഴിഞ്ഞിട്ടില്ല.മന്ത്രി കെ .കൃഷ്ണകുട്ടിയുടെ സാനിധ്യത്തിലായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News