ചന്ദനമോഷണക്കേസില്‍ ഒളിവിലായിരുന്ന പ്രതി മറയൂരിൽ പിടിയില്‍. പാളപെട്ടി സ്വദേശി അരുണ്‍കുമാറാണ് വനപാലകരുടെ പിടിയിലായത്. കഴിഞ്ഞ നവംബര്‍ മാസം നടന്ന ചന്ദനം മോഷണവുമായി ബന്ധപ്പെട്ടാണ് മറയൂർ_ പാളപെട്ടി സ്വദേശി അരുൺകുമാർ പിടിയിലായത്.
ചന്ദനം മുറിച്ചുകടത്തുന്നതിനിടെ ചമ്പക്കാട് സ്വദേശി മദീഷ്, വണ്ണാന്തുറ സ്വദേശി രാജാമണി എന്നിവർ പാളപെട്ടിയില്‍ വെച്ച് പിടിയിലായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ ഓടി രക്ഷപ്പെട്ടു. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
അരുണിന് വേണ്ടിയുള്ള അന്വേഷണത്തിനിടെ കഴിഞ്ഞദിവസം ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
റേഞ്ച് ഓഫിസര്‍ അരുണ്‍ മഹാരാജയുടെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പികെ. സന്തോഷ്, എജി.സുനില്‍കുമാര്‍,ബിനോജ് ജേക്കബ് , ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എസ്.അനില്‍കുമാര്‍,ഡെപ്യൂട്ടി റേഞ്ചര്‍ കെ.ഷാനവാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here