സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ചികിത്സാകാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്.
5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിൽ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
41 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. കെ.എ.എസ്.പി. പദ്ധതിയുടെ ചികിത്സാകാര്‍ഡ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൂവച്ചല്‍ സ്വദേശികളായ റെജിന്‍, ഇന്ദിര എന്നിവര്‍ക്കാണ് ആദ്യ ചികിത്സാ കാര്‍ഡ് നല്‍കിയത്.
നിലവില്‍ ആര്‍.എസ്.ബി.വൈ., ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
സര്‍ക്കാര്‍ നിയോഗിച്ച ഡോ. ഡി. നാരായണ ചെയര്‍മാനായുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പാക്കേജ് നിരക്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതിൻ പ്രകാരം പദ്ധതിയിൽ1,824 മെഡിക്കല്‍ പാക്കേജുക്കളുടെ നിരക്കുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here