വീണ്ടും മോദി ജയിച്ചാല്‍ രാജ്യത്ത് ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്‌

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോഡി വിജയിച്ചാല്‍ പിന്നീട് രാജ്യത്തൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന പ്രസ്താവനയുമായി ബിജെപി വക്താവും എംപിയുമായ സാക്ഷി മഹാരാജ്. ഉന്നാവോ മണ്ഡലത്തിലെ തെരഞ്ഞെുടുപ്പ് യോഗത്തിനിടെയാണ് സാക്ഷി മഹാരാജ് വിവാദ പ്രസ്താവന നയത്തിയത്.

താനൊരു സന്യാസിയാണെന്നും ഭാവി കാര്യങ്ങള്‍ കാണാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞ സാക്ഷി ഈ ഇലക്ഷന്‍ രാജ്യത്തെ അവസാനത്തേതാകുമെന്നു പറയുകയായിരുന്നു.

2024 മുതല്‍ക്ക് നമുക്ക് തെരഞ്ഞെടുപ്പ് നേരിടേണ്ട ആവശ്യം വരില്ലെന്നായിരുന്നു എംപിയുടെ പ്രസ്താവന.

തനിക്കിത്തവണ സീറ്റു നല്‍കിയില്ലെങ്കില്‍ ബിജെപി കനത്ത വില നല്‍കേണ്ടി വരുമെന്ന് സാക്ഷി മഹാരാജ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വിവാദ പരാമര്‍ശം. മോഡിയുടെ കീഴില്‍ രാജ്യം മെച്ചപ്പെട്ടെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

മോഡിക്കെതിരെ എസ്പി ബിഎസ്പി സഖ്യം പ്രിയങ്ക ഗാന്ധിയെ വരെ രംഗത്ത് കൊണ്ട് വന്നുവെങ്കിലും, ഇതൊന്നും മോഡിയുടെ വിജയത്തിന് തടസമാകില്ലെന്നും സാക്ഷി അവകാശപ്പെടുന്നു.

അതേ സമയം ഉന്നാവോ മണ്ഡലത്തില്‍ തന്നെ മത്സരിപ്പിക്കുമെന്നുള്ള പ്രതീക്ഷയുണ്ടെന്ന് പിന്നീട് പറഞ്ഞ സാക്ഷി മഹാരാജ്, അതിനുള്ള പ്രതീക്ഷയിലാണെന്നും മാധ്യമങ്ങളെ അറിയിച്ചു.

സാക്ഷി മഹാരാജിന്റെ വാക്കുകള്‍ ഗൗരവപരമായി എടുക്കേണ്ടതില്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here