എതിരാളികളുടെ വായടപ്പിച്ച വികസന കണക്കുകളുമായി ഇന്നച്ചന്‍; നേരറിയുന്ന ചാലക്കുടിക്കാര്‍ ഇത്തവണയും ഇന്നസെന്റിനെ കൈവിടില്ല

മണ്ഡലത്തിലേക്കാളേറെ എംപിയെ സിനിമയിലാണ് കണ്ടതെന്ന് ഇന്നസെന്റിനെക്കുറിച്ച് കുറ്റം പറയുന്നവര്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കിയാണ് ചാലക്കുടിയില്‍ നിന്നുള്ള രണ്ടാം അങ്കത്തിന് ഇക്കുറി താരം തുടക്കമിട്ടത്.

വാക്കിലും കാഴ്ച്ചയിലുമല്ല. പ്രവര്‍ത്തിയിലാണ് കാര്യമെന്ന് തെളിയിച്ചാണ് ഇന്നസെന്റ് എന്ന ഇന്നച്ചന്‍ പോരാട്ടത്തിറങ്ങുന്നത്. കഴിഞ്ഞവട്ടം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് എംപി ഇക്കുറി ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായാണ് മത്സര രംഗത്തിറങ്ങുന്നത്.

1750 കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്ത വികസനത്തിന് മണ്ഡലത്തില്‍ ചെലവഴിച്ചത്. എംപി ഫണ്ടില്‍നിന്ന് കൃത്യതയോടെ പണം ചെലവഴിച്ചു എന്നതു മാത്രമല്ല, ഓരോ പദ്ധതിയും സൂക്ഷ്മതയോടെ നടപ്പാക്കാനായി എന്നതാണ് ഇന്നസെന്റിനെ മറ്റ് ജനപ്രതിനിധികളില്‍നിന്ന് വ്യത്യസ്തനാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here