ചെറുത്തുനിൽപ്പിന്റെ ജീവിതം; ചെറുത്തുനിൽപ്പിന്റെ ഭാഷ; അഷിതയെ അനുസ്മരിച്ച് മുഖ്യമന്ത്രി

ലിംഗ സമത്വത്തിനുവേണ്ടി കഥകൾ ഉപയോഗിച്ച എഴുത്തുകാരിയായിരുന്നു അഷിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

സ്ത്രീകൾക്കുനേരെ പൊതുവിടങ്ങളിൽ നടക്കുന്ന അക്രമങ്ങളെ അവർ കഥകളിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പിന്റെ ജീവിതം നയിച്ച അവരുടെ സാഹിത്യത്തിൽ ചെറുത്തുനിൽപ്പിന്റെ ഭാഷ തെളിഞ്ഞുകണ്ടു.

വായനക്കാരുടെ മനസ്സിനെ തൊട്ട കഥാകാരിയായിരുന്നു അഷിത. വേറിട്ട വഴിയിലൂടെ സഞ്ചരിച്ച അവർ അനുഭവങ്ങളുടെ സവിശേഷമണ്ഡലത്തിലേക്ക് പല പതിറ്റാണ്ടുകളായി വായനക്കാരുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കഥയിൽ പുതിയ അനുഭൂതിയും അനുഭവവും നിറയ്ക്കാമെന്ന് സാഹിത്യജീവിതംകൊണ്ട് അഷിത കാട്ടിത്തന്നു. മലയാളസാഹിത്യലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അഷിതയുടെ വേർപാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News