ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ കടുത്ത മോദി ആരാധകന്‍

തൊടുപുഴ: തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച അരുണ്‍ സംഘപരിവാര്‍ ആശയപ്രചാരകന്‍.

സമൂഹമാധ്യമങ്ങളിലൂടെയാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ അരുണ്‍ നിരന്തരം പ്രചരിപ്പിച്ചത്.

അരുണിന്റെ ഫേസ്ബുക്കില്‍ നിറയെ ബിജെപിയെയും ആര്‍എസ്എസിനെയും പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഫോട്ടോകളുമാണ്. സംഘപരിവാറിന്റെ വ്യാജവാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിലും മുമ്പന്തിയിലാണ് ഈ ക്രിമിനല്‍.

ആര്‍എസ്എസ് നടത്തുന്ന ഉത്തരേന്ത്യന്‍ മോഡല്‍ പ്രചാരണത്തിന്റെ പോസ്റ്റുകളും അരുണിന്റെ വാളിലുണ്ട്.

സുഹൃത്തിനെ മദ്യക്കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി കൂടിയായ അരുണ്‍ കടുത്ത നരേന്ദ്ര മോദി ആരാധകനാണ്. സംഘപരിവാര്‍ സൈബര്‍ പ്രചാരകനായ അരുണ്‍ തിരുവനന്തപുരത്തെ പ്രധാന ക്രിമിനലാണ്.

നഗരത്തിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസില്‍ പ്രതിയാണ്. ഗുണ്ടാ സംഘങ്ങള്‍ക്കിടയില്‍ കോബ്രാ എന്നാണ് അരുണ്‍ അറിയപ്പെടുന്നത്. ലഹരിക്ക് അടിമയായ ഇയാള്‍ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് ഗുണ്ടയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here