ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ ഏഴു വയസ്സുകാരന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.

വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോ എന്ന് പറയാന്‍ കഴിയാത്ത സാഹചര്യമാണ് അതിനാല്‍ നിലവിലെ ചികിത്സ തുടരുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞു. കോലഞ്ചേരിയിലെ ആശുപത്രിയിലെത്തി കുട്ടിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി .

രാത്രി ഒന്‍പതു മണിയോടെ ആയിരുന്നു കുട്ടിയെ കാണാനായി മന്ത്രി ശൈലജ ടീച്ചര്‍ കോലഞ്ചേരിയിലെ ആശുപത്രിയിലെത്തിയത് മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ ഉണ്ടായിരുന്ന മന്ത്രി കുട്ടിയെ ചികിത്സിക്കുന്ന മെഡിക്കല്‍ സംഘവുമായി വിശദമായി സംസാരിച്ചു തുടര്‍ന്നാണ് കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് മാധ്യമങ്ങളോട് വിശദീകരിച്ചത്.

തലച്ചോറിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും വെന്റിലേറ്റര്‍ മാറ്റിയാല്‍ അതിജീവിക്കാനാവുമോയെന്ന് പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു

നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന കുട്ടിക്ക് ഇന്നലെ മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങിയിട്ടുണ്ട്.

അത്ഭുതങ്ങള്‍ സംഭവിച്ചെങ്കില്‍ മാത്രമെ കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ കഴിയൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആ അത്ഭുതത്തിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here