മുസ്ലിം പള്ളികളിൽ സി പി ഐ എം ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന വ്യാജ പ്രചാരണം നടത്തിയവർ കുരുക്കിലേക്ക്

കണ്ണൂരിൽ മുസ്ലിം പള്ളികളിൽ സി പി ഐ എം ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയവർ കുടുങ്ങും.വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്നും പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സി പി ഐ എം തിരഞ്ഞെടുപ്പ് കമ്മീഷനും ഡി ജി പി ക്കും പരാതി നൽകി.സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് കാലമായതോടെ മത സ്പർദ വളർത്തുക ലക്ഷ്യം വച്ച് വ്യാപകമായ നുണ പ്രചാരണമാണ് സമൂഹ മാധ്യമങ്ങൾ വഴി നടത്തുന്നത്.സി പി ഐ എമ്മിന് എതിരെയും എൽ ഡി എഫ് നേതാക്കൾക്കും സ്ഥാനർത്ഥികൾക്കും എതിരെയുമാണ് ഇത്തരത്തിൽ വ്യാജ പ്രചാരണം.

കണ്ണൂർ ജില്ലയിൽ മുസ്ലിം പള്ളികളിൽ ആരാധനാ സ്വാതന്ത്ര്യം തടയുന്നു,പള്ളിയിൽ ഖബറടക്കാൻ അനുവദിക്കുന്നില്ല തുടങ്ങിയ വ്യാജ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസ്സ്, ലീഗ് പ്രവർത്തകരാണ്.

സി പി ഐ എം നേതാക്കളെ കൊലയാളികൾ എന്ന് മുദ്ര കുത്തിയുള്ളതാണ് മറ്റൊരു പ്രചരണം. സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ച ഇത്തരം പോസ്റ്റുകളുടെ സ്ക്രീൻ ഷോട്ട് ഉൾപ്പെടെ തെളിവായി നൽകിയാണ് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പരാതി നൽകിയത്.

യു ഡി എഫാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്ന് സി പി ഐ എം ആരോപിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ,ഡി ജി പി,ജില്ലാ പോലീസ് മേധാവി തുടങ്ങിയവർക്കാണ് പരാതി നൽകിയത്.ഇന്ത്യൻ ശിക്ഷാ നിയമം,ജനപ്രതിന്ത്യ നിയമം,ഐ ടി ആക്റ്റ് തുടങ്ങിയ ഉപയോഗിച്ച് കേസ് എടുക്കണം എന്നാണ് പരാതിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here