സ്നേഹോഷ്മള വരവേൽപ്പാണ് ശ്രീമതി ടീച്ചർക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. എൽ ഡി എഫ് പ്രചരണ റാലികളിലും വൻ ജന പങ്കാളിത്തമാണ് ഉണ്ടാകുന്നത്.
കണ്ണൂരിന് ശ്രീമതി മതിയെന്ന് ആഹ്ലാദരവം മുഴക്കിയാണ് ഓരോ കേന്ദ്രങ്ങളിലും ജനക്കൂട്ടം സ്ഥാനാർത്ഥിയെ വരവേൽക്കുന്നത്.
ശ്രീമതി ടീച്ചറുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം കണ്ണൂരിന്റെ വികസന നായികയെ കാണാനും വിജയാശംസകൾ നേരനും നിരവധി പേർ കാത്തു നിൽക്കുന്നു.
ശ്രീമതി ടീച്ചറുടെ വികസന നേട്ടങ്ങൾ എത്താത്ത ഒരു പ്രദേശം പോലും കണ്ണൂരിൽ ഇല്ല.എം പി എന്ന നിലയിൽ അഞ്ച് വർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ഈ സ്വീകരണമെന്ന് ശ്രീമതി ടീച്ചർ.
അഴീക്കോട് നിയോജക മണ്ഡലത്തിലാണ് മൂന്നാം ഘട്ട പര്യടനത്തിന് തുടക്കം കുറിച്ചത്.22 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം.
വിവിധ കേന്ദ്രങ്ങളിൽ വാദ്യമേളവും വെടിക്കെട്ടും തനത് കലാരൂപങ്ങളുമായാണ് നാട്ടുകാർ സ്ഥാനാർത്ഥിയെ വരവേറ്റത്. മൂന്നാം ഘട്ട പര്യടനവും ആരംഭിച്ചതോടെ ശ്രീമതി ടീച്ചേർപ്രചാരണത്തിൽ വ്യക്തമായ മേധാവിത്തം നേടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here