”മുണ്ട് മാറ്റിയാല്‍ കാവി കോണകം ഇട്ടു നടക്കുന്ന കുറേ നപുംസകങ്ങളുണ്ട് കോണ്‍ഗ്രസില്‍”; കോണ്‍ഗ്രസ്-ബിജെപി ബന്ധം തുറന്ന് പറഞ്ഞ് ഡിസിസി ജനറല്‍ സെക്രട്ടറി; നേമം ആവര്‍ത്തിക്കരുതെന്ന് പ്രവര്‍ത്തകരുടെ ആവശ്യം

തിരുവനന്തപുരം: കോണ്‍ഗ്രസ്-ബിജെപി ബന്ധം തുറന്ന് പറഞ്ഞ് തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷ്.

പല കോണ്‍ഗ്രസ് നേതാക്കളും ആര്‍എസ്എസ് മനസുമായി നടക്കുകയാണെന്ന് സതീഷ്, തന്റെ തന്നെ ഫേസ്ബുക്ക് കമന്റില്‍ സമ്മതിക്കുന്നു.

തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഒളിച്ചോടുന്നുവെന്ന പോസ്റ്റിന് കീഴിലാണ് സതീഷ് കോണ്‍ഗ്രസ്-ബിജെപി ബന്ധം തുറന്നു പറയുന്നത്.

തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കുന്നില്ലെന്നും അതിനെതിരെ പരാതി നല്‍കുമെന്ന് സതീഷ് പറയുന്നു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം ശശി തരൂരിന്റെ പ്രചാരണത്തിന് സഹകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.

പലസ്ഥലങ്ങളിലും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം നിര്‍ജീവമാണെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പോസ്റ്റിനടിയില്‍ കമന്റ് ചെയ്യുന്നുണ്ട്. കൂടെയുള്ളവര്‍ ശശി തരൂരിനെ തോല്‍പ്പിക്കാന്‍ നടക്കുകയാണ്, പ്രധാന നേതാക്കള്‍ക്കൊന്നും പ്രചാരണത്തിന് താല്‍പര്യമില്ല എന്നിങ്ങനെയാണ് കമന്റുകള്‍.

നേമത്ത് കോണ്‍ഗ്രസ് ബിജെപിക്ക് വോട്ടു ചെയത് പോലെ ആവര്‍ത്തിക്കരുതെന്നും പ്രവര്‍ത്തകര്‍ കമന്റുകളില്‍ ആവശ്യപ്പെടുന്നുണ്ട്.

മണക്കാട് മണ്ഡലത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് തമ്പാനൂര്‍ സതീഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News