നൂറു കോടി ക്ലബ്ബ് ഹൗസിലേക്ക് സ്റ്റീഫനെ സ്വാഗതം ചെയ്ത് മുരുകന്‍; വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നൂറു കോടി ക്ലബ്ബില്‍ കേറിയ രണ്ടാമത്തെ മലയാള ചിത്രമാണ് മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍. 8 ദിവസം കൊണ്ടാണ് ചിത്രം 100 കോടി എന്ന മാന്ത്രിക സംഖ്യയില്‍ എത്തിയത്.

അതിനെക്കുറിച്ച് ഇപ്പോള്‍ ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവായ സ്റ്റാന്‍ലി സ്റ്റീഫന്‍ എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറല്‍. നൂറു കോടി ക്ലബ്ബ് എന്ന വീട്ടില്‍ ഒറ്റക്കിരിക്കുന്ന മുരുകന്‍ സ്റ്റീഫനെ വരവേല്‍ക്കുന്നതായി ആണ് പോസ്റ്റ്.

ഇനി ആരെങ്കിലും വരുമോ എന്ന ചോദ്യത്തിന് അടുത്ത മാസം തമിഴ്‌നാട്ടില്‍ നിന്നും ഒരു സുന്ദരന്‍ ഗുണ്ട എത്താന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം

“സ്റ്റീഫന്റെ വരവേൽപ്പ്”

100 CC സൊസൈറ്റിയിലേക്കുള്ള സ്റ്റീഫന്റെ പ്രവേശനം പ്രതീക്ഷിച്ചതിലും വേഗത്തിൽ ആണ് കഴിഞ്ഞത്. എങ്ങോട്ട് പോകണം എന്നൊന്നും സെക്യൂരിറ്റി പറഞ്ഞു തന്നില്ല. Entry Permitted എന്നു സീൽ ചെയ്ത ഒരു സ്വർണ നിരത്തിൽ ഉള്ള പേപ്പർ മാത്രമാണ് നൽകിയത്. അപ്പുറത് പ്രവേശനത്തിന് വേണ്ടി ക്യൂ നിൽക്കുന്ന കുറെ പേരെ കണ്ടു. പല നാട്ടിൽ നിന്നുള്ളവർ. പല സംസ്കാരത്തിൽ നിന്നുള്ളവർ. ചിലരുടെ ഒക്കെ ഡോക്യുമെന്റ് വെരിഫിക്കേഷനിൽ പ്രശനങ്ങൾ കാണുന്നത് മൂലം പ്രവേശനം നിഷേധിക്കുന്നുണ്ട്. അതിന്റെ പ്രതിക്ഷേധങ്ങളും കാണാം.

പച്ച കളറിൽ ഉള്ളൻ കൂറ്റൻ ഗേറ് തുറന്നു അകത്തു കയറിയ അവനെ സ്വീകരിക്കാൻ അയാൾ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. പുതിയ താമസസ്ഥലത്തു എത്തിയത്തിൽ അവനേക്കാളും സന്തോഷം അയാൾക്ക് ആണ് എന്ന് തോന്നുന്നു. കണ്ടപ്പോൾ തന്നെ അങ്ങു കെട്ടിപിടിച്ചു.

“ഞാൻ മുരുകൻ.” അയാൾ സ്വയം പരിചയപ്പെടുത്തി.

“അറിയാം. കേട്ടിട്ടുണ്ട് ഒരുപാട്. സത്യത്തിൽ ജനിച്ച നാൾ തൊട്ടു നിങ്ങളെ കുറിച്ചു മാത്രമേ കേട്ടിട്ടോള്ളൂ”

മുരുകൻ ചിരിച്ചു. സ്റ്റീഫന്റെ ലഗ്ഗേജ് മൊത്തം മുരുകൻ ഒറ്റയ്ക് ചുമലിൽ അങ്ങു കയറ്റി. തടയാൻ നോക്കിയ സ്റ്റീഫനെ അയാൾ ചിരിച്ചു കൊണ്ട് തള്ളി മാറ്റി.

“വാടാ. നാലാം നിലയിലാണ് നിന്റെ മുറി. ഞാൻ എല്ലാം വൃത്തിയാക്കി ഇട്ടിട്ടുണ്ട്.” ചിരിച്ചു കൊണ്ട് മുരുകൻ സാധനങ്ങളും എടുത്തു മുന്നോട്ട് നീങ്ങി.

“അയ്യോ. നിന്നെ കണ്ട സന്തോഷത്തിൽ പരിചയപെടുത്താൻ വിട്ടു പോയി. ഇതാണ് സത്യൻ ഭായ്. തെലുങ്കനാണ് എങ്കിലും കുറച്ചൊക്കെ മലയാളം അറിയാം.”

അപ്പോളാണ് സ്റീഫനും അയാളെ ശ്രദ്ധിച്ചത്‌. മുരുകന്റെ കൂടെ നിന്ന സത്യനെ ശ്രദ്ധിച്ചത്.

ഒരു ചിരിയോടെ സത്യൻ സ്റ്റീഫനെ തൊഴുത്.

“ഈ കാണുന്ന പുള്ളിയൊന്നും അല്ല. വലിയ ടീം ആണ്. അടിപൊളി ഒരു വണ്ടി മെക്കാനിക്കും ആണ്. എന്റെ ലോറി ഒക്കെ പുഷ്പം പോലെ ശെരിയാക്കി തന്ന മനുഷ്യൻ ആണ്”.

സത്യൻ സ്റ്റീഫനെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു.

“നിങ്ങൾ സംസാരിക്കൂ. നേനു തരുവന വസ്താനു”

ഓക്കെ ഭായ്. മുരുകൻ ഒരു ഷേക് ഹാൻഡ് സത്യന് കൊടുത്തു.

സത്യൻ അങ്ങോട്ടു നടന്നു പോയി. എതിർ വശത്തേക്ക് സ്റീഫനും മുരുകനും നടന്നു തുടങ്ങി.

“നിനക്കു അത്യാവശ്യം ഭാഷ ഒക്കെ അറിയാമല്ലേ ?”
മുരുകൻ സ്റീഫനോട് ചോദിച്ചു.

“അങ്ങനെയൊന്നുമില്ല”.

“എനിക് ആണേൽ മലയാളം അല്ലാതെ വേറെ ഒരു ഭാഷ അറിയില്ല. ഞാൻ വരുമ്പോൾ ഇവിടെ വേറെ ഒരു മലയാളി പേരിനു പോലും ഇല്ല. ഇവന്മാരുടെ ഇടയിൽ ഞാൻ പിടിച്ചു നിൽക്കാൻ പെട്ട പാട്. പിന്നെ സത്യൻ ഭായ്ക്കു കുറച്ചു മലയാളം അറിയാവുന്ന കൊണ്ട് ഒരു തരത്തിൽ രക്ഷപെട്ടു. നിനക്കു അറിയാമോ മൂന്ന് വർഷമായി ഞാൻ കാത്തിരിക്കുക ആണ് വേറെ ഒരു മലയാളി വരാൻ ആയിട്ടു”

“പക്ഷെ മുരുകണ്ണാ ഞാൻ കേട്ടത് വേറെയും ആൾക്കാർ വന്നു എന്നാണല്ലോ.” സ്റ്റീവൻ ഒരു വിശ്വാസമില്ലായ്മ പോലെ.

“ഡെയ് വന്നു എന്നത് ഒക്കെ സത്യമാണ്. പക്ഷെ അവന്മരെ ഒന്നും ഇതിനക്കത്ത് കയറ്റില്ല. ഇതിനകത്ത് പേപ്പറും കണക്കും ഒക്കെ ശെരിയാണെങ്കിൽ മാത്രമേ കയറ്റി വിടൂ. ലവന്മാർ എല്ലാം കൂടെ പിന്നെ കട്ടയിട്ടു ഇത്തിരി മാറി ഒരു കൊച്ചു വീട് അങ്ങു വാടകയ്ക്കു എടുത്തു. പുറത്തു 100 CC എന്നൊരു ബോർഡും അങ്ങു തൂക്കി.”

സ്റ്റീഫനു ചിരി അടക്കാൻ ആയില്ല.

“ഞാൻ ഇവന്മാരെ ഒന്നും കണ്ടിട്ടില്ല ഇതു വരെ. എല്ലാ കേട്ടറിവാണ്. ദോ ആ കാണുന്നത് ആണ് നമ്മുടെ സ്ഥലം” മുരുകനെ വെള്ള പെയിന്റ് അടിച്ച ഒരു കൂറ്റൻ കെട്ടിടം ചൂണ്ടി കാണിച്ചു.

“ഇതു കുറെ ഉണ്ടല്ലോ”. സ്റ്റീഫൻ അത്രയും വലിയൊരു കെട്ടിടം പ്രതീക്ഷിച്ചില്ല എന്നു തോന്നുന്നു.

” അത് നോക്കണ്ട മോനെ. ആ വലിയ കെട്ടിടത്തിൽ ഈ ചേട്ടൻ മാത്രമേ ഉള്ളൂ. ഇനി തൊട്ടു മോനും ഉണ്ടാകും. ഞാൻ പിന്നെ കുറച്ചു പിള്ളേരെ അപ്പുറത്തെ ഹിന്ദിക്കാരുടെ ഫ്ലാറ്റിൽ നിന്നു ഇങ്ങോട്ടു കൊണ്ട് വന്നിട്ടുണ്ട്.”

“അതെന്ത് പറ്റി?”

“അവിടെ തമാസിക്കാൻ സ്ഥലമില്ല എന്നേ. ഓരോ വർഷവും കുറെ എണ്ണം ഇങ്ങോട്ടു പോരും. നമുക്കു ആണെൽ സ്ഥലം ഒരു വിഷയം അല്ലല്ലോ. ഞാൻ കുറച്ചു പിള്ളേറെ അത് കൊണ്ട് ഇങ്ങോട്ടു കൊണ്ടു പോന്നു. എനികും വേണ്ടേ സംസാരിച്ചും പറഞ്ഞും ഇരിക്കാൻ കുറച്ചു ആൾക്കാർ. ഇവന്മാർക് പിന്നെ പ്രിയൻ സാറിനോട് ഉള്ള ഒരു ബഹുമാനവും എന്നോട് ഉണ്ട്.”

“ആ പുള്ളിയുടെ ആളും അടുത്ത വർഷം ഇങ്ങോട്ടു വരും മിക്കവാറും”

“കുഞ്ഞു. അല്ലെ ?”

“കുഞ്ഞാലി”. സ്റ്റീഫൻ മുരുകനെ തിരുത്തി.

“അതെന്നെ. ഒരേ പേരിൽ മൂന്നാലെണം ഉള്ള കൊണ്ടു എനിക് തന്നെ സംശയമാണ്”. മുരുകൻ ചിരിച്ചു കൊണ്ടു ലിഫ്ടിന്റെ അടുത്തേക് നീങ്ങി.

സ്റീഫൻ മുരുകനെ ഒന്നു നോക്കി. എത്ര നിഷ്കളങ്കനായ മനുഷ്യൻ. ഇയാൾ ആണ് പുലിയെ അതിന്റെ മടയിൽ കയറി പിടിക്കുന്ന ആളെന്നു. വിശ്വസിക്കാനവുന്നില്ല. സ്റ്റീഫൻ സ്വയം ഒന്നു ചിരിച്ചു.

സ്റ്റീഫന്റെ ചിരി കണ്ട മുരുകൻ എന്ത് എന്നു ഭാഗത്തിൽ ഒന്നു കണ്ണു കൊണ്ടു ചോദിച്ചു.

സ്റ്റീഫൻ ചിരിച്ചു കൊണ്ട് ഒന്നുമില്ല എന്ന അർഥത്തിൽ തലയൊന്നാട്ടി.

ലിഫ്റ്റിന്റെ മുൻപിൽ കാത്തു നിന്ന അവരുടെ മുൻപിലേക്ക് ലിഫ്റ്റ് തുറന്നു രണ്ടു ചെറുപ്പക്കാർ ഇറങ്ങി വന്നു. ഒരാൾ അന്ധനാണ്. എന്നാൽ പെരുമാറ്റം ഒക്കെ അങ്ങനെ തോന്നില്ല. മറ്റെയാൾ ഫോണിൽ ആണ്. എന്നാലും മുരുകനെ കണ്ടപ്പോൾ ഫോൺ മാറ്റി ഗ്രീറ്റ് ചെയ്ത്.

“സലാം ബച്ചോ.”

“ഇത് ആകാശ്, ഇത് സോനു” മുരുകൻ പിള്ളേരെ സ്റ്റീഫന് പരിചയപ്പെടുത്തി.

“ഓർ യെ മേരാ ദോസ്റ് സ്റ്റീഫൻ. കേരള ശേ ആയ ഹൈ. ഹൂം. ആജ് ശേ യഹം ഹൈ. ഹൂം.”

“അച്ഛാ..ആഖിർ ആപ്കോ കോയി മിലാ ഹായ് അപക്കാ ശിക്കാരി ശംഭു കഹാനി ബോൽനെ കെലിയേ” – സോനു ചിരിച്ചോണ്ടു ഒരു കൊട്ടു.

“ശിക്കാരി ശംഭു your father. താമസിക്കാൻ സ്ഥലം കൊടുത്തതും പോരാ, എനികിട്ടു ചാമ്പലും. പോ മൈരേ” – മുരുകന് സ്പോട്ടിൽ തന്നെ കലിപ്പായി

“ചൂട്ടാവല്ലേ ചേട്ടാ. എന്നാ പാർട്ടി ?”

“ആജ് രാത്. സബ്കോ ലേഖേ ആനാ. ഓർ ആകാശ് തൂ ജാ റാഹേ നാ. ടോ തേരാ ഗാന ഭീ”

ടീഖേ ഭായ്.

അവർ രണ്ടും പുറത്തേക്കു പോയി.

ലിഫ്‌റ്റിൽ കയറിയ സ്റ്റീഫൻ മുരുകനോട് ചോദിച്ചു – ” ആകാശിന് കണ്ണു കാണില്ലേ ?”

മുരുകൻ അർത്ഥം വെച്ചൊരു ചിരി.

“നല്ല സഹവാസം. ഈ ഹിന്ദി ഒക്കെ ഈ പിള്ളേര് പടിപ്പിച്ചതായിരിക്കും അല്ലെ ?”

“ഏയ്‌. അതെന്നെ സ്ത്രീ പഠിപ്പിച്ചതാ”

“സ്ത്രീയാ ?”

“ഡെയ് നീ വിചാരിക്കുന്ന ഐറ്റം അല്ല. ഒരു നിരൂപദ്രവകാരി പ്രേതമാണ്. എല്ലാവരുടെയും വാതിലിൽ പോയി മുട്ടും. ആരും തുറക്കില്ല. ഞാൻ പിന്നെ ഒന്നും രണ്ടും പറഞിങ്ങനെ ഇരിക്കും. രാത്രി പരിചയപെടുത്താം”

ലിഫ്റ്റ് തുറന്നു മുരുകനും സ്റീഫനും കോറിഡോറിലേക്ക് നീങ്ങി. ലിഫിട്ടിന്റെ അവിടെ നിന്നു ആറാമത്തെ ഫ്ലാറ്റ്. ഡോറിൽ വലിയ അക്ഷരത്തിൽ L എന്നു പെയിന്റ് ചെയ്തു വെച്ചിട്ടുണ്ടു. കതക് തുറന്നു രണ്ടു പേരും അകത്തു കയറി. വിശാലമായ സംഭവം.

“എന്നാൽ ആവുന്ന വിധം ഞാൻ വൃത്തിയാക്കി ഇട്ടിട്ടുണ്ട്. എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി”.

“ഇതു തന്നെ ധാരാളം. അണ്ണാ താങ്ക്സ്.”

“താങ്ക്സ് ഞാൻ സ്റ്റീഫ പറയേണ്ടത്. ഒറ്റയ്ക്കുള്ള ഈ താമസം അവസാനിച്ചല്ലോ.” – മുരുകന്റെ ശബ്ദത്തിൽ ഒരു വലിയ സാമാധാനം സൂചന echo ചെയ്യുന്നതായി സ്റ്റീഫന് തോന്നി.

സ്റ്റീഫൻ ഒന്നു പുഞ്ചിരിച്ചു.

“ഇനി ആരെങ്കിലും ഉണ്ടോടെ അവിടുന്നു ഇങ്ങോട്ടേക്കു ഈ അടുത്തങ്ങാനും?” – മുരുകന് ഒരു പ്രതീക്ഷയോടെ സ്റീഫനോട് ചോദിച്ചു.

“പന്ത്രണ്ടാം തീയതി തമിഴ്നാട്ടിൽ നിന്നൊരു ഗുണ്ട കെട്ടിയെഴുന്നേൽക്കുന്നുണ്ട് എന്നു കേട്ടു. മുടിഞ്ഞ ഗ്ലാമർ ആണ് പുള്ളിക്ക്. ഇങ്ങോട്ടു വരാൻ നല്ല ഒരു സാധ്യത ഉണ്ട്”. സ്റ്റീഫൻ പറഞ്ഞു

“എന്നാലേ ഞാൻ പോയി അപ്പുറത്തെ ഫ്ലാറ്റും വൃത്തിയാക്കി ഇട്ടേക്കാം. പെട്ടെന്ന് എങ്ങാനും വന്നാലോ. അപ്പോൾ സ്റ്റീഫ ഇന്ന് രാത്രി എന്റെ ഫ്ലാറ്റിൽ പാർട്ടി. നമുക്ക് അടിച്ചു പൊളിക്കാം.”

മുരുകൻ പുറത്തേക്ക് പോയി.

സ്റ്റീഫൻ ഡ്രായിങ് റൂമിലെ ജനലിലോടെ പുറത്തേക്ക് നോക്കി. തുടങ്ങുമ്പോൾ ഒരിക്കലും കരുതിയത് അല്ല ഇത്ര പെട്ടെന്ന് ഇവിടെ എത്തും എന്നു. അയാൾ അവിടെ കണ്ട സോഫയിൽ പോയി കിടന്നു. ഒരു കൊച്ചു കുട്ടിയെ പോലെ സ്വസ്ഥമായി അങ്ങു ഉറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News